Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതോക്ക് ചൂണ്ടി...

തോക്ക് ചൂണ്ടി ബാങ്ക് കവർച്ച: പ്രതി കസ്റ്റഡിയിൽ

text_fields
bookmark_border
തോക്ക് ചൂണ്ടി ബാങ്ക് കവർച്ച: പ്രതി കസ്റ്റഡിയിൽ
cancel

കുവൈത്ത് സിറ്റി: തോക്ക് ചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ശേഷം ബാങ്കിൽനിന്ന് 4500 ദീനാർ കവർന്ന കേസിലെ പ്രതി കസ്റ്റഡിയിൽ. പൊലീസും ഇൻറലിജൻസ് വിഭാഗവും നടത്തിയ ഉൗർജിത അന്വേഷണത്തിൽ 20 കാരനായ ജോർഡൻ വംശജനെ ഹവല്ലിയിൽനിന്ന് പിടികൂടുകയായിരുന്നു. ഇയാൾ നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ കവർന്ന തുകയിൽ 250 ദീനാർ ഒഴിച്ച് സാൽമിയയിലെ ഇയാളുടെ ഫിലിപ്പീനി കൂട്ടുകാരിയുടെ താമസസ്ഥലത്തുനിന്ന് കണ്ടെടുത്തു.

250 ദീനാർ ചെലവഴിച്ചതായി പ്രതി പൊലീസിനോട് പറഞ്ഞു. ഭീഷണിപ്പെടുത്താൻ ഉപയോഗിച്ചത് കളിത്തോക്കായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് ഹവല്ലിയിലെ ഇബ്ന് ഖൽദൂൻ സ്ട്രീറ്റിലെ ഗൾഫ് ബാങ്കിലാണ് ഇയാൾ സ്ത്രീവേശം ധിച്ച് തോക്കുമായെത്തി കവർച്ച നടത്തിയത്. ചാവേറായി സ്വയം പൊട്ടിത്തെറിച്ച് മുഴുവൻ പേരെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ ജീവനക്കാർ പണം നൽകുകയായിരുന്നു.

സി.സി.ടി.വി ദൃശ്യങ്ങളടക്കം സാഹചര്യ തെളിവുകൾ ശേഖരിച്ചായിരുന്നു അേന്വഷണം. തുടർനടപടികൾക്കായി ഇയാളെ പ്രത്യേക വിഭാഗത്തിന് കൈമാറി. കൃത്യമായ തയാറെടുപ്പുകൾക്ക് ശേഷം ആസൂത്രിതമായാണ് പ്രതി കവർച്ച നടത്തിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. തെറ്റിദ്ധരിപ്പിക്കുകയെന്ന ലക്ഷ്യത്തോെടയാണ് പ്രതി ഇൗജിപ്ഷ്യൻ രീതിയിലുള്ള അഞ്ചോ-ആറോ വാക്കുകൾ സംസാരിച്ചത്.

ബാങ്കിൽ കവർച്ച നടത്തിയ ശേഷം രക്ഷപ്പെടുേമ്പാൾ സമീപത്തെ രണ്ടു കെട്ടിടത്തിൽ കയറുകയും ഇറങ്ങുകയും ചെയ്തതായി സിസി ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. തുടർന്ന് സമീപത്തെ മാർക്കറ്റിൽ പ്രവേശിക്കുകയും അപ്രത്യക്ഷനാകുകയുമായിരുന്നു. മോഷ്ടാവ് കയറിയ കെട്ടിടങ്ങൾ എല്ലാം പരിേശാധിച്ചെങ്കിലും സ്ത്രീവേഷത്തിനായി ധരിച്ച അബായയും നിഖാബും കണ്ടെത്താനായില്ല. കവർച്ചക്ക് വലിയ തോതിൽ ആസൂത്രണം നടത്തിയെങ്കിലും ആഭ്യന്തര മന്ത്രാലയത്തിലെ കുറ്റാന്വേഷണ വിഭാഗത്തിന് കവർച്ച നടന്ന് ദിവസങ്ങൾക്കകം പ്രതിയെ പിടികൂടാൻ സാധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robberygulf newsmalayalam news
News Summary - robbery-kuwait-gulf news
Next Story