നിരത്തുകളിലെ നിജസ്ഥിതി ഇങ്ങനെയാണ്
text_fieldsകുവൈത്ത് സിറ്റി: മണിക്കൂറിൽ 645 നിയമലംഘനങ്ങൾ, ദിനംപ്രതി ശരാശരി 15,000 നിയമലംഘനം. ഇൗ വർ ഷം ഇന്നുവരെയുള്ള കണക്കനുസരിച്ച് പൊതുറോഡുകളിൽ നടന്നത് നാല് മില്യൺ കുറ്റകൃത്യങ്ങൾ. വാഹനങ്ങൾ ചീറിപ്പായുന്ന നിരത്തുകളിലെ നിജസ്ഥിതി അറിയാൻ ട്രാഫിക് വകുപ്പിലെ പ്ലാനിങ് ആൻഡ് റിസർച്ച് വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ കണക്കുകളാണിത്. റോഡ് നിയമം പാലിക്കാതെയും അശ്രദ്ധയോടെയും വാഹനങ്ങളിൽ ചീറിപ്പായുന്നവരുടെ എണ്ണം അനുനിമിഷം കുത്തനെ കൂടുകയാണെന്ന് അർഥം. നേരത്തേ ട്രാഫിക് വകുപ്പ് പുറത്തുവിട്ട കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ വർധനവാണ് നിയമലംഘന കണക്കുകളുടെ സ്റ്റാറ്റിസ്റ്റിക്സ് രേഖപ്പെടുത്തുന്നത്. നാലു മില്യൻ നിയമലംഘനങ്ങളിൽ അഞ്ചു ലക്ഷത്തോളം വരും വനിത ഡ്രൈവർമാർ വരുത്തിയ നിയമലംഘനങ്ങൾ.
തീർന്നില്ല നിയമപാലകരുമുണ്ട് ഇക്കൂട്ടരിലെന്നതാണ് ഏറെ ശ്രദ്ധേയം. ഡ്രൈവിങ്ങിനെ െമാബൈൽ ഫോൺ ഉപയോഗിച്ചതിന് 400 പൊലീസുകാർക്കെതിരെയും കുറ്റമുണ്ട്. വാഹനമോടിക്കവെ മെസേജുകൾ അയച്ച 100 പ്രതികളുമുണ്ട് രാജ്യത്തെ നിരത്തിലൂടെ വാഹനവുമായി തിരക്കിട്ട് പായുന്നവരിൽ.
ട്രാഫിക് നിയമലംഘനം മൂലം രാജ്യത്തു ദിനംപ്രതി നിരവധി അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. മരണത്തിനിടയാക്കുന്നതും ഗുരുതരമായി പരിക്കേൽക്കുന്നതുമായ അപകടങ്ങളാണ് ഏറെയും. ഈ വര്‍ഷം തുടക്കം മുതല്‍ ആഗസ്റ്റ് അവസാനം വരെയുള്ള കണക്കുകളിൽ ഗതാഗതം അനുവദനീയമല്ലാത്ത റെഡ് സിഗ്നല്‍ സമയത്ത് 1,45,000 പേര് വാഹനം ഓടിച്ചതായാണ് ഉണ്ടായിരുന്നത്. നിയമലംഘനം നടത്തിയവരില്‍ കൂടുതലും പുരുഷന്മാരാണ്. അതേസമയം, 38,000 സ്ത്രീകള്‍ നിയമലംഘനം നടത്തിയിട്ടുണ്ടെന്നും റിപ്പേര്‍ട്ടിലുണ്ട്.
പരോക്ഷമായി 125,000 നിയമലംഘനങ്ങളാണ് ഈ കാലയളവില്‍ നടത്തിയത്. ഇതില്‍ 79,000 പുരുഷന്മാരായ ഡ്രൈവര്‍മാരും, 36,000 സ്ത്രീ ഡ്രൈവറുമാണ്. മാത്രമല്ല, 10,000 കമ്പനി വാഹനങ്ങളും പരോക്ഷമായി നിയമലംഘനം നടത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, നേരിട്ടു പിടികൂടിയ നിയമലംഘനങ്ങള്‍ 20,000 ആണ്. ഇതില്‍ 18,000 പുരുഷന്മാരെയും 2000 സ്ത്രീകളെയുമാണ് ട്രാഫിക് വകുപ്പു പിടികൂടിയത്.എന്നാൽ, ഇപ്പോഴത്തെ കണക്കിൽ ഭീകര വർധനയാണ് ഉണ്ടായിട്ടുള്ളതെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഒാരോ മണിക്കൂറിലും 645 നിയമലംഘനങ്ങൾ നടക്കുന്നതായാണ് പുതിയ കണക്ക്. ദിവസേനയുള്ള റോഡ് നിയമലംഘനങ്ങളുടെ കണക്ക് ഏകദേശം 15000 കവിഞ്ഞേക്കും.
ട്രാഫിക് നിയമം ലംഘിച്ച് സർവിസ് നടത്തി 50 ബസുകൾ കഴിഞ്ഞ ദിവസം അഹ്മദി ഗവര്‍ണറേറ്റ് ട്രാഫിക് അധികൃതര്‍ പിടിച്ചെടുത്തിരുന്നു. റോഡില്‍ അനാവശ്യമായി നിര്‍ത്തിയിടുക, ഗതാഗതം തടസ്സപ്പെടുത്തുക, നിശ്ചിത സ്റ്റോപ്പിലല്ലാതെ യാത്രക്കാരെ ഇറക്കിവിടുക, കയറ്റുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് ബസുകള്‍ പിടിച്ചെടുത്തത്. നിരവധി പരാതികളെതുടര്‍ന്നാണ് ട്രാഫിക് അധികൃതര്‍ പരിശോധന ശക്തമാക്കിയിരുന്നത്. സ്കുള് വിടുന്ന സമയങ്ങളില്‍ അഹ്മദിയില് വളരെ അധികം ഗതാഗത തടസ്സമാണ് അനുഭവപ്പെടുന്നത്. ഏരിയകളില്‍ ബസുകളുടെ ക്രമരഹിതമായ പാർകിങ്ങും സർവിസും ഗതാഗത തടസ്സത്തിനു പ്രധാന കാരണമാകുന്നതായി കണ്ടെത്തി. പിടിച്ചെടുത്ത ബസുകള്‍ ട്രാഫിക് വിഭാഗം ഗാരേജിലേക്കു മാറ്റുകയായിരുന്നു.
ഇൗ മാസം പകുതിയോടെ ഇരമ്പി പാഞ്ഞെത്തിയ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അഗ്നിബാധയിൽപെട്ട് മൂന്ന് പേർ പൊള്ളലേറ്റു മരിച്ചിരുന്നു. മൂന്ന് വാഹനങ്ങൾ പരസ്പരം കൂട്ടിയിടച്ചതിെന തുടർന്നാണ് ദാരുണമായ അപകടമുണ്ടായത്. കിങ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുറഹ്മാന് അൽ സഊദ് റോഡിലായിരുന്നു സംഭവം. അപകടത്തെ തുടർന്നുണ്ടായ അഗ്നിയിൽ മൂന്ന് വാഹനങ്ങളും പൂർണമായും കത്തിനശിച്ചു. സംഭവത്തെ തുടര്‍ന്നു ഫഹാഹീലില്‍ നിന്നു അഗ്നിശമന സംഘം സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. നിരവധി വ്യാപാര സ്ഥാപനങ്ങളുള്ള പ്രദേശത്ത്, അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടൽ കൊണ്ടു മാത്രം വൻദുരന്തം വഴിമാറുകയായിരുന്നു. മരിച്ചവരില്‍ രണ്ടു പേർ ഒരു വാഹനത്തിലുള്ളവരും മൂന്നാമത്തെ ആള് രണ്ടാമത്തെ വാഹനത്തിലുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.