Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2017 4:03 PM IST Updated On
date_range 30 Nov 2017 4:03 PM ISTജനസംഖ്യാ ക്രമീകരണം: 25 ശതമാനം സെക്യൂരിറ്റി, ക്ലീനിങ് ജോലിക്കാരെ കുറക്കാൻ നിർദേശം
text_fieldsbookmark_border
കുവൈത്ത് സിറ്റി: ജനസംഖ്യാ ക്രമീകരണം നടപ്പാക്കുന്നതിനുള്ള വിവിധ പദ്ധതികളുടെ ഭാഗമായി സർക്കാർ വകുപ്പുകളിൽ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ എണ്ണം 25 ശതമാനം കുറക്കാൻ നിർദേശം.
സെക്യൂരിറ്റി, ക്ലീനിങ് എന്നീ ജോലികൾ ചെയ്തുകൊണ്ടിരിക്കുന്ന വിദേശികളുടെ എണ്ണം കുറക്കാനാണ് മാൻ പവർ അതോറിറ്റി ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയത്. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ ഏഷ്യൻ രാജ്യക്കാരാണ് പൊതുമേഖല സ്ഥാപനങ്ങളിൽ ക്ലീനിങ് ജോലി ചെയ്യുന്നവരിൽ അധികവും.
എന്നാൽ, സെക്യൂരിറ്റി ജീവനക്കാരിൽ അധികവും ഈജിപ്തുകാരാണ്. നിലവിൽ ഓരോ സ്ഥാപനത്തിലും കാര്യങ്ങൾ നടത്തിക്കൊണ്ടുപോകാൻ വേണ്ടതിലധികം സെക്യൂരിറ്റി, -ക്ലീനിങ് ജോലിക്കാരുണ്ടെന്നാണ് അധികൃതരുടെ കണ്ടെത്തൽ. കൃത്യമായ പഠനമില്ലാതെയാണ് വകുപ്പുകളിൽ ഇത്തരം ജോലിക്കാരെ കോൺട്രാക്ടിങ് കമ്പനികൾ വഴി എത്തിക്കുന്നതെന്ന ആക്ഷേപവുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് തൊഴിലാളികളുടെ എണ്ണം 25 ശതമാനം കുറക്കാനുള്ള തീരുമാനം.
സെക്യൂരിറ്റി, ക്ലീനിങ് എന്നീ ജോലികൾ ചെയ്തുകൊണ്ടിരിക്കുന്ന വിദേശികളുടെ എണ്ണം കുറക്കാനാണ് മാൻ പവർ അതോറിറ്റി ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയത്. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ ഏഷ്യൻ രാജ്യക്കാരാണ് പൊതുമേഖല സ്ഥാപനങ്ങളിൽ ക്ലീനിങ് ജോലി ചെയ്യുന്നവരിൽ അധികവും.
എന്നാൽ, സെക്യൂരിറ്റി ജീവനക്കാരിൽ അധികവും ഈജിപ്തുകാരാണ്. നിലവിൽ ഓരോ സ്ഥാപനത്തിലും കാര്യങ്ങൾ നടത്തിക്കൊണ്ടുപോകാൻ വേണ്ടതിലധികം സെക്യൂരിറ്റി, -ക്ലീനിങ് ജോലിക്കാരുണ്ടെന്നാണ് അധികൃതരുടെ കണ്ടെത്തൽ. കൃത്യമായ പഠനമില്ലാതെയാണ് വകുപ്പുകളിൽ ഇത്തരം ജോലിക്കാരെ കോൺട്രാക്ടിങ് കമ്പനികൾ വഴി എത്തിക്കുന്നതെന്ന ആക്ഷേപവുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് തൊഴിലാളികളുടെ എണ്ണം 25 ശതമാനം കുറക്കാനുള്ള തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
