സ്വകാര്യ നഴ്സറികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാൻ സമിതി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ സ്വകാര്യ നഴ്സറികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാൻ പു തിയ സമിതിയുണ്ടാക്കുമെന്ന് സാമൂഹികക്ഷേമ മന്ത്രി സഅദ് അല്‍ ഖറാസ് വ്യക്തമാക്കി. സ്വക ാര്യ മേഖലകളില്‍ 600 നഴ്സറികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവയുടെ കെട്ടിടങ്ങളും പ്രവര്‍ത്തനവും വകുപ്പ് അധികൃതര്‍ വരും ദിവസങ്ങളില്‍ നേരിെട്ടത്തി പരിശോധിക്കുമെന്ന് സാമൂഹിക ക്ഷേമ വകുപ്പ് അണ്ടര്‍ സെക്രട്ടറി, ഹന അല്‍ ഹാജിരി വ്യക്തമാക്കി. നഴ്സറികളുടെ ധാരാളിത്തം കാരണം പുതിയ ലൈസന്‍സുകള്‍ താൽകാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. പുതിയ തീരുമാനങ്ങള്‍ക്കു ശേഷം മാത്രമേ ലൈസന്‍സുകള്‍ നൽകൂ.
നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നഴ്സറികള്‍ നിയമം ലംഘിച്ചാൽ ലൈസന്‍സ് റദ്ദാക്കുമെന്നും ഹാജിരി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ചില നഴ്സറികള്‍ പ്രവര്‍ത്തിക്കുന്നത് താമസകേന്ദ്രങ്ങളോടു ചുറ്റിപ്പറ്റിയാണ്. ഇത്തരം നഴ്സറികള്നിന്നുള്ള കുട്ടികളുടെ ശബ്ദം താമസക്കാര്‍ക്ക് ബുദ്ധിമുട്ടാക്കുന്നുണ്ട്. മാത്രമല്ല, കുട്ടികളുടെ സുരക്ഷക്കാവശ്യമായ ഉപകരണങ്ങളും വസ്തുക്കളും ഇത്തരം നഴ്സറികളിലില്ല എന്നതും വകുപ്പിെൻറ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇവയെല്ലാം കണ്ടെത്തി പരിഹരിക്കാനുള്ള ഉത്തരവാദിത്തം പുതിയ സമിതിക്കുണ്ടാവുമെന്നും ഹന അൽ ഹാജിരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.