Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗർഭിണികൾക്ക്...

ഗർഭിണികൾക്ക് തൊഴിൽവിസയില്ല: പ്രവേശനവിലക്കിനുകാരണമാകുന്ന രോഗങ്ങളുടെ പട്ടിക പരിഷ്കരിച്ചു

text_fields
bookmark_border
ഗർഭിണികൾക്ക് തൊഴിൽവിസയില്ല: പ്രവേശനവിലക്കിനുകാരണമാകുന്ന രോഗങ്ങളുടെ പട്ടിക പരിഷ്കരിച്ചു
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവേശനവിലക്കിനു കാരണമാകുന്ന രോഗങ്ങളുടെ പട്ടിക ആരോ ഗ്യമന്ത്രാലായം പരിഷ്കരിച്ചു. പകരുന്നതും അല്ലാത്തതുമായ രോഗങ്ങൾ ഉൾെപ്പടുത്തിയാ ണ് പട്ടിക പരിഷ്കരിച്ചത്. തൊഴിൽവിസയിൽ വരുന്ന ഗർഭിണികൾക്കും പ്രവേശന വിലക്ക് ബാധ കമാകും. അതേസമയം ആശ്രിതവിസയിൽ വരുന്നതിന് ഗർഭിണികൾക്ക്‌ തടസ്സമുണ്ടാകില്ല. 21 രോഗാവസ്ഥകൾ ഉൾപ്പെടുന്നതാണ് പരിഷ്കരിച്ച പട്ടിക. പകർച്ചവ്യാധികൾ തടയുന്നതിനൊപ്പം ചികിത്സയിനത്തിൽ ചെലവഴിക്കപ്പെടുന്ന ബജറ്റ് വിഹിതത്തിൽ കുറവ് വരുത്തുക എന്നത് മുന്നിൽക്കണ്ടാണ് ആരോഗ്യമന്ത്രാലയത്തിെൻറ നടപടി.
പകർച്ചവ്യാധികൾക്കൊപ്പം കാഴ്ചക്കുറവ് പോലുള്ള ശാരീരിക വൈകല്യങ്ങളും പുതുക്കിയ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

പ്രമേഹം, ക്രമരഹിതമായ ഉയർന്ന രക്തസമ്മർദം, അർബുദം, കോങ്കണ്ണ്, കാഴ്ചക്കുറവ്, വൃക്ക തകരാർ, മുടന്ത്, സാംക്രമിക രോഗങ്ങൾ, എച്ച്.െഎ.വി, ഹെപ്പറ്റൈറ്റിസ് ബി ആൻഡ് സി, മലമ്പനി, മൈക്രോഫിലാരിയ, കുഷ്ഠം, ക്ഷയം, ചെവിമൂളൽ, ശ്വാസകോശരോഗം, ശ്വാസകോശത്തിലെ നീറ്റലും എരിച്ചിലും, പേശീവലിവ് തുടങ്ങിയ രോഗങ്ങളാണ് പട്ടികയിലുള്ളത്. പുതിയ വിസയിൽ വരുന്നതിനായി നാട്ടിൽ നടത്തുന്ന വൈദ്യപരിശോധനയിൽ രോഗം കണ്ടെത്തിയാലുടൻ പ്രവേശന വിലക്ക് ഏർപ്പെടുത്തും. കുവൈത്തിൽ പ്രവേശിച്ചതിനു ശേഷമാണ് തിരിച്ചറിയുന്നതെങ്കിൽ ഇഖാമ നൽകാതെ തിരിച്ചയക്കും. നിലവിൽ താമസാനുമതി ഉള്ളവരിൽ ക്ഷയം, എയ്ഡ്‌സ്, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നിവ ഒഴികെ പട്ടികയിലുള്ള മറ്റു രോഗാവസ്ഥയുടെ പേരിൽ നാടുകടത്തില്ലെന്നും അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newspregnent job visa
News Summary - pregnent job visa-kuwait-kuwait news
Next Story