Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജനസംഖ്യ...

ജനസംഖ്യ സന്തുലനം: ചൊവ്വാഴ്ച പാർലമെൻറ് ചർച്ച ചെയ്തേക്കും

text_fields
bookmark_border
ജനസംഖ്യ സന്തുലനം: ചൊവ്വാഴ്ച പാർലമെൻറ് ചർച്ച ചെയ്തേക്കും
cancel

കുവൈത്ത് സിറ്റി: ജനസംഖ്യ സന്തുലനവുമായി ബന്ധപ്പെട്ട കരടുനിയമം ചൊവ്വാഴ്ച കുവൈത്ത് പാർലമെൻറ് ചർച്ച ചെയ്തേക്കും. ഇൗ ആവശ്യം ഉന്നയിച്ച് ഏതാനും എം.പിമാർ സ്പീക്കർ മർസൂഖ് അൽ ഗാനിമിന് കത്തുനൽകിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച നടക്കേണ്ട പാർലമെൻറ് സെഷൻ ക്വോറം തികയാത്തതിനാൽ റദ്ദാക്കിയിരുന്നു. 50 അംഗ പാർലമെൻറിൽ 10 എം.പിമാർക്ക് കോവിഡ് ബാധിച്ചിരിക്കുകയാണ്.

കുവൈത്തിൽ ജനസംഖ്യ ക്രമീകരണം സാധ്യമാക്കുന്നതിനുള്ള കരടുനിയമത്തിന് പാർലമെൻറിെൻറ വിവിധ സമിതികൾ അംഗീകാരം നൽകിയിട്ടുണ്ട്. വിദേശി അനുപാതം കുറക്കാനുള്ള സുപ്രധാനമായ 10 വ്യവസ്ഥകൾ ഉൾപ്പെടുന്ന നിയമനിർദേശമാണ് ചർച്ചക്കെടുക്കാനിരിക്കുന്നത്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ വിദേശികളുടെ എണ്ണം ഗണ്യമായി കുറക്കുക എന്നതാണ് ബില്ലിെൻറ ലക്ഷ്യം. നിർദിഷ്ട നിയമപ്രകാരം രാജ്യത്തിന് പരമാവധി ആവശ്യമുള്ള വിദേശ തൊഴിലാളികളുടെ എണ്ണം, ഓരോ രാജ്യത്തുനിന്നുമുള്ള പ്രവാസികളുടെ പരമാവധി എണ്ണം എന്നിവ നിർണയിക്കാനുള്ള അധികാരം മന്ത്രിസഭക്കായിരിക്കും. നിയമം നടപ്പായത് മുതൽ ആറു മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ മന്ത്രിസഭ തീരുമാനം കൈക്കൊള്ളണമെന്നാണ് വ്യവസ്ഥ.

മന്ത്രിസഭ തീരുമാനം കൈക്കൊണ്ടാൽ അഞ്ചു വർഷത്തിനുള്ളിൽ ജനസംഖ്യ ക്രമീകരണം സാധ്യമാക്കേണ്ട ഉത്തരവാദിത്തം ബന്ധപ്പെട്ട വകുപ്പ് മന്ത്രിക്കായിരിക്കും. നിയമം പ്രാബല്യത്തിലായി രണ്ടുവർഷം പൂർത്തിയാകുന്നതിനുമുമ്പ് രാജ്യത്തെ തൊഴിൽ വിപണിക്കാവശ്യമായ വിദഗ്ധ ജോലിക്കാരുടെ എണ്ണം നിർണയിക്കണമെന്നും കരട് ബിൽ നിർദേശിക്കുന്നു. ജി.സി.സി പൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥർ, അവരുടെ കുടുംബാംഗങ്ങൾ, വൈമാനികർ, സൈനിക പ്രതിനിധികൾ, ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ ജീവനക്കാർ, ഗാർഹികത്തൊഴിലാളികൾ, അടിസ്ഥാന വികസന പദ്ധതികളിലെ തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളെ ബില്ലിെൻറ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait ParliamentPopulation balance
Next Story