Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജനസംഖ്യ സന്തുലനം:...

ജനസംഖ്യ സന്തുലനം: നിർണായക യോഗം 14ന്

text_fields
bookmark_border
ജനസംഖ്യ സന്തുലനം: നിർണായക യോഗം 14ന്
cancel

കുവൈത്ത് സിറ്റി: ജനസംഖ്യ സന്തുലനവുമായി ബന്ധപ്പെട്ട് കുവൈത്ത് സർക്കാറിെൻറ നിർണായക യോഗം ഒക്ടോബർ 14ന് നടക്കും. മാനവ വിഭവശേഷി വികസന സമിതിയും സാമൂഹികക്ഷേമ മന്ത്രാലയവും സമഗ്രമായ ഫോർമുല കണ്ടെത്തിയിട്ടുണ്ട്.14ന് ചേരുന്ന സർക്കാർ യോഗം ഇത് ചർച്ച ചെയ്ത് അംഗീകാരം നൽകിയേക്കും. ഈ ആഴ്ച നടക്കേണ്ട യോഗം ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ നിര്യാണ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു.

വിദേശി അനുപാതം കുറക്കാനുള്ള സുപ്രധാനമായ 10 വ്യവസ്ഥകൾ ഉൾപ്പെടുന്ന നിയമ നിർദേശം കഴിഞ്ഞമാസം കുവൈത്ത് പാർലമെൻറിലെ മനുഷ്യ വിഭവ സമിതി അംഗീകരിച്ചിരുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിദേശികളുടെ എണ്ണം ഗണ്യമായി കുറക്കുകയാണ് ബില്ലിെൻറ ലക്ഷ്യം.നിർദിഷ്ട നിയമപ്രകാരം രാജ്യത്തിന് പരമാവധി ആവശ്യമുള്ള വിദേശ തൊഴിലാളികളുടെ എണ്ണം, ഓരോ രാജ്യത്തുനിന്നുമുള്ള പ്രവാസികളുടെ പരമാവധി എണ്ണം എന്നിവ നിർണയിക്കാനുള്ള അധികാരം മന്ത്രിസഭക്കായിരിക്കും. നിയമം നടപ്പായത് മുതൽ ആറു മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ മന്ത്രിസഭ തീരുമാനം കൈക്കൊള്ളണം എന്നാണ് വ്യവസ്ഥ.

മന്ത്രിസഭ തീരുമാനം കൈകൊണ്ടാൽ അഞ്ചു വർഷത്തിനുള്ളിൽ ജനസംഖ്യ ക്രമീകരണം സാധ്യമാക്കേണ്ട ഉത്തരവാദിത്തം ബന്ധപ്പെട്ട വകുപ്പ് മന്ത്രിക്കായിരിക്കും. നിയമം പ്രാബല്യത്തിലായി രണ്ടുവർഷം പൂർത്തിയാകുന്നതിനു മുമ്പ് രാജ്യത്തെ തൊഴിൽ വിപണിക്കാവശ്യമായ വിദഗ്ധ ജോലിക്കാരുടെ എണ്ണം നിർണയിക്കണമെന്നും കരട് ബിൽ നിർദേശിക്കുന്നു. ജി.സി.സി പൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥർ, അവരുടെ കുടുംബാംഗങ്ങൾ, വൈമാനികർ, സൈനിക പ്രതിനിധികൾ, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ ജീവനക്കാർ, ഗാർഹികത്തൊഴിലാളികൾ, അടിസ്ഥാന വികസന പദ്ധതികളിലെ തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളെ ബില്ലിെൻറ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Population balance
Next Story