Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

ഭരിക്കാനാവുന്നില്ലെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണം -പി.സി. ജോർജ് 

text_fields
bookmark_border
ഭരിക്കാനാവുന്നില്ലെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണം -പി.സി. ജോർജ് 
cancel

കുവൈത്ത് സിറ്റി: 93 എം.എൽ.എമാരുണ്ടായിട്ടും ഭരണം മുന്നോട്ടുകൊണ്ടുപോവാനാവുന്നില്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് പി.സി. ജോർജ് എം.എൽ.എ കുവൈത്തിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനപക്ഷം പ്രവാസി കൾചറൽ അസോസിയേഷൻ വാർഷികാഘോഷത്തിന് എത്തിയതായിരുന്നു അദ്ദേഹം. നിലവിലെ മന്ത്രിസഭയിലെ മന്ത്രിമാർ ആരും അഴിമതിക്കാരല്ല. എന്നിട്ടും, ഭരണം നിശ്ചലാവസ്ഥയിലാണ്. 51 വെട്ട് 36 ആയി കുറക്കാൻ കഴിഞ്ഞു എന്നതാണ് ഭരണനേട്ടം. കൊലപാതക രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കാൻ സി.പി.എമ്മിന് കഴിയുന്നില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടിവരും. രൂക്ഷമായ വിലക്കയറ്റം പരിഹരിക്കാൻ സർക്കാറിന് കഴിയുന്നില്ല. ഇൗ സാഹചര്യത്തിൽ ചരിത്രപരമായ ബാധ്യത നിർവഹിക്കാൻ കാനം രാജേന്ദ്രെൻറ നേതൃത്വത്തിൽ സി.പി.െഎക്ക് കഴിയേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇടത്, വലത് മുന്നണികളിൽ പ്രതീക്ഷയർപ്പിച്ചിട്ട് ഇനി കാര്യമില്ല. മൂന്നാം മുന്നണിക്ക് നേതൃത്വം നൽകുന്ന ബി.ജെ.പിയുടെ വർഗീയ -ഫാഷിസ്റ്റ് നയവും നാടിന് ഗുണം ചെയ്യില്ല. ഇൗ സാഹചര്യത്തിൽ ജനപക്ഷത്തിെൻറ നേതൃത്വത്തിൽ നാലാം മുന്നണിയുണ്ടാക്കാൻ ശ്രമിക്കും.

 എല്ലാവരെയും ഉൾക്കൊണ്ട് രൂപവത്കരിക്കുന്ന ഇൗ മുന്നണിയിൽ 64 കക്ഷികളുണ്ടാവും. സംസ്ഥാനത്ത് ബസ് ചാർജ് വർധന അന്യായമാണ്. നഷ്ടം വന്ന് സ്വകാര്യ ബസ് മുതലാളിമാർ ആരും ആത്മഹത്യ ചെയ്തതായി കേട്ടിട്ടില്ല. അതേസമയം, വരവും ചെലവും ഒത്തുപോവാതെ കർഷകർ ആത്മഹത്യ ചെയ്യുന്നു. സർക്കാറിെൻറ 90 ശതമാനം വിഭവം അഞ്ചര ലക്ഷം ഉദ്യോഗസ്ഥർക്കാണ് ലഭിക്കുന്നത്. കര്‍ഷകര്‍ പട്ടിണികിടക്കുമ്പോള്‍ ധനമന്ത്രി ഐസക് അവരുടെമേല്‍ നികുതി ചുമത്തുകയാണ്. കേരളത്തിെൻറ വരുമാനം ഏതു മേഖലയില്‍ ചെലവഴിക്കണം എന്നത് ചര്‍ച്ചചെയ്യപ്പെടണം. പ്രവാസി മലയാളികളുടെ ശബ്ദം കേൾക്കാൻ വേദിയുണ്ടായി എന്നത് നേട്ടമാണെങ്കിലും ആസൂത്രണത്തിലെ പിഴവുമൂലം ലോക കേരള സഭ പ്രഹസനമായെന്ന് പി.സി. ജോർജ് കൂട്ടിച്ചേർത്തു. ഫർവാനിയ മെട്രോ മെഡിക്കൽ കെയർ ഒാഡിറ്റോറിയത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ ജനപക്ഷം ഭാരവാഹികളായ സാലെക്സ് കുര്യൻ, ജോബി അലക്സ്, ജിബിൻ തങ്കച്ചൻ, സിജോ മാത്യു എന്നിവർ പെങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsP.C. JEORGE KUWAIT GULF NEWS
News Summary - P.C. JEORGE KUWAIT GULF NEWS
Next Story