Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമഅ്ദനിക്കെതിരായ...

മഅ്ദനിക്കെതിരായ പി. ജയരാജന്റെ പരാമർശം പ്രതിഷേധാർഹം -പി.സി.എഫ് കുവൈത്ത്

text_fields
bookmark_border

കുവൈത്ത് സിറ്റി: കേരളത്തിലെ മുസ്‍ലിം ചെറുപ്പക്കാരില്‍ തീവ്രവാദ ചിന്ത വളര്‍ത്തിയതില്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് പങ്കുണ്ടെന്ന പി. ജയരാജന്റെ പുസ്തകത്തിലെ പരാമര്‍ശം പ്രതിഷേധാർഹമാണെന്ന് പി.സി.എഫ് കുവൈത്ത്. പി. ജയരാജന്റെ പ്രസ്താവനക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും പി.സി.എഫ് കുവൈത്ത് അറിയിച്ചു.

മഅ്ദനിയുടെ പ്രസംഗങ്ങളെല്ലാം കോടതികൾ പരിശോധിക്കുകയും രാഷ്ട്രീയ പ്രസംഗം ആണെന്ന പേരിൽ കേസുകൾ എഴുതിത്തള്ളിയതുമാണ്. പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ പൊലീസ് പ്രതിചേര്‍ത്ത എല്ലാ കേസുകളിലും മഅ്ദനി നിരപരാധിയെന്ന് വിധി പറഞ്ഞിട്ടുള്ളതുമാണ്.

സംഘ്പരിവാരത്തിനും ഫാഷിസത്തിനുമെതിരെ ഇന്ന് മതേതര കക്ഷികളും നേതാക്കളും ഉയര്‍ത്തുന്ന പ്രതികരണമാണ് അന്ന് മഅ്ദനിയും പറഞ്ഞിട്ടുള്ളത്. അന്ന് അത് പറയാന്‍ മഅ്ദനി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് കൊണ്ടാണ് സംഘ്പരിവാര്‍ ഉന്നയിച്ചുകൊണ്ടിരുന്ന ആരോപണങ്ങള്‍ പി. ജയരാജന്‍ വീണ്ടും ഏറ്റുപിടിക്കുന്നത്.

തൊണ്ണൂറുകളില്‍ മഅ്ദനി രൂപം കൊടുത്ത സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തനത്തിന്റെ പേരില്‍ മഅ്ദനിക്കെതിരെ കേരളത്തില്‍ ഒരു കേസ് പോലും നിലനില്‍ക്കുന്നില്ല. ഒരു സമുദായത്തെ തീവ്രവാദിയാക്കുന്ന സി.പി.എം നേതാക്കളുടെ നിലപാട് പ്രതിഷേധാർഹമാണെന്നും പി.സി.എഫ് കുവൈത്ത് പ്രസിഡന്റ് റഹിം ആരിക്കാടി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - P Jayarajan's statement against Madani is objectionable -PCF Kuwait
Next Story