Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2019 6:51 AM GMT Updated On
date_range 19 March 2019 6:51 AM GMT‘ഒരു സങ്കീർത്തനം പോലെ’ കുവൈത്തിൽ പ്രകാശനം ചെയ്തു
text_fieldsbookmark_border
കുവൈത്ത് സിറ്റി: പെരുമ്പടവം ശ്രീധരൻ രചിച്ച, വയലാർ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗ ീകാരങ്ങൾ നേടിയ ‘ഒരു സങ്കീർത്തനം പോലെ’ എന്ന
നോവലിെൻറ 108ാം പതിപ്പ്, ഫർവാനിയ ഐഡിയൽ ഹാളിൽ വെൽഫെയർ കേരള കുവൈത്ത് സംഘടിപ്പിച്ച പരിപാടിയിൽ പ്രകാശനം ചെയ്തു.
നോവലിസ്റ്റ് പെരുമ്പടവം ശ്രീധരനും കുവൈത്തിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖരും പങ്കെടുത്തു. ഷഫീഖ് മുസ്തഫക്ക് നൽകി ജോൺ മാത്യു പ്രകാശനം നിർവഹിച്ചു. അൻവർ ഷാജി നോവൽ പരിചയപ്പെടുത്തി.
മറ്റൊരു രാജ്യത്ത് മറ്റൊരു കാലത്ത് ജീവിച്ചിരുന്ന എഴുത്തുകാരെൻറ ജീവിതത്തിലെ ഒരു ചെറിയ കാലഘട്ടത്തെ ആവിഷ്കരിക്കുകയാണ് ഈ നോവലിലൂടെ എഴുത്തുകാരൻ ശ്രമിക്കുന്നത്. ദസ്തയോവ്സ്കിയുടെയും അദ്ദേഹത്തിെൻറ നോവൽ പകർത്തി എഴുതാൻ വരുന്ന അന്ന എന്ന കഥാപാത്രത്തിലൂടെയുമാണ് കഥ വികസിക്കുന്നത്. ദാരിദ്ര്യം, രോഗം, ഒറ്റപ്പെടൽ തുടങ്ങി മനുഷ്യെൻറ എല്ലാ തീവ്രവികാരങ്ങളെയും അതു വഴി ദൈവവും മനുഷ്യനും തമ്മിലുള്ള ഇഴയടുപ്പത്തെയും ഈ നോവൽ പ്രതിപാദിക്കുന്നു. വെൽഫയർ കേരള പ്രസിഡൻറ് റസീന മുഹ്യിദ്ദീൻ അധ്യക്ഷത വഹിച്ചു. ഗിരീഷ് വയനാട് സ്വാഗതവും പ്രോഗ്രാം കൺവീനർ അൻവർ സാദാത്ത് നന്ദിയും പറഞ്ഞു.
നോവലിെൻറ 108ാം പതിപ്പ്, ഫർവാനിയ ഐഡിയൽ ഹാളിൽ വെൽഫെയർ കേരള കുവൈത്ത് സംഘടിപ്പിച്ച പരിപാടിയിൽ പ്രകാശനം ചെയ്തു.
നോവലിസ്റ്റ് പെരുമ്പടവം ശ്രീധരനും കുവൈത്തിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖരും പങ്കെടുത്തു. ഷഫീഖ് മുസ്തഫക്ക് നൽകി ജോൺ മാത്യു പ്രകാശനം നിർവഹിച്ചു. അൻവർ ഷാജി നോവൽ പരിചയപ്പെടുത്തി.
മറ്റൊരു രാജ്യത്ത് മറ്റൊരു കാലത്ത് ജീവിച്ചിരുന്ന എഴുത്തുകാരെൻറ ജീവിതത്തിലെ ഒരു ചെറിയ കാലഘട്ടത്തെ ആവിഷ്കരിക്കുകയാണ് ഈ നോവലിലൂടെ എഴുത്തുകാരൻ ശ്രമിക്കുന്നത്. ദസ്തയോവ്സ്കിയുടെയും അദ്ദേഹത്തിെൻറ നോവൽ പകർത്തി എഴുതാൻ വരുന്ന അന്ന എന്ന കഥാപാത്രത്തിലൂടെയുമാണ് കഥ വികസിക്കുന്നത്. ദാരിദ്ര്യം, രോഗം, ഒറ്റപ്പെടൽ തുടങ്ങി മനുഷ്യെൻറ എല്ലാ തീവ്രവികാരങ്ങളെയും അതു വഴി ദൈവവും മനുഷ്യനും തമ്മിലുള്ള ഇഴയടുപ്പത്തെയും ഈ നോവൽ പ്രതിപാദിക്കുന്നു. വെൽഫയർ കേരള പ്രസിഡൻറ് റസീന മുഹ്യിദ്ദീൻ അധ്യക്ഷത വഹിച്ചു. ഗിരീഷ് വയനാട് സ്വാഗതവും പ്രോഗ്രാം കൺവീനർ അൻവർ സാദാത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story