നാളെമുതൽ എണ്ണ ഉൽപാദനം കുറക്കുന്നു
text_fieldsകുവൈത്ത് സിറ്റി: എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്, നോൺ ഒപെക് ധാരണ പ്രകാരം മേയ് ഒന്നുമുതൽ പെ ട്രോളിയം ഉൽപാദനം കുറക്കും.
പ്രതിദിനം 97 ലക്ഷം ബാരൽ ഉൽപാദനം കുറക്കാനാണ് ധാരണ. കോവിഡ് പ്രതിസന്ധിയിൽ കൂപ്പ ുകുത്തിയ എണ്ണവില കുറച്ചെങ്കിലും വർധിക്കാൻ ഇത് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. എണ്ണ മുഖ്യവരുമാനമായ രാജ്യങ് ങളുടെ സാമ്പത്തികനില തകർക്കുന്നതാണ് നിലവിലെ സാഹചര്യം. കുവൈത്ത് സർക്കാർ മുഖ്യവരുമാനമായ പെട്രോളിയം ബാരലിന് 55 ഡോളർ വില കണക്കാക്കിയാണ് ബജറ്റ് തയാറാക്കിയത്.
ബജറ്റ് തയാറാക്കുന്ന ഘട്ടത്തിൽ ബാരലിന് 65 ഡോളർ വിലയുണ്ടായിരുന്നു. കോവിഡ് അന്തർദേശീയ തലത്തിൽ വിപണിയെ പിടിച്ചുലച്ചതോടെ എണ്ണവിലയും ഇടിഞ്ഞു. കോവിഡ് പ്രതിസന്ധിയിൽ ലോകം ലോക്ഡൗണിലായതോടെ ഉൽപാദന പ്രവർത്തനങ്ങൾ നിലക്കുകയും വിപണി നിശ്ചലാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്തതാണ് എണ്ണ വിലയിൽ പ്രതിഫലിക്കുന്നത്. ഉൽപാദനച്ചെലവിനേക്കാൾ കുറവാണ് ഇപ്പോഴത്തെ വിലയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കോവിഡ് ഭീതി എന്നു തീരുമെന്നോ സാമ്പത്തിക വ്യവസ്ഥയും പെട്രോളിയം വിലയും എന്ന് തിരിച്ചുകയറുമെന്നോ ഒരു ധാരണയുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
