ഇസ്രായേലിനെ പിന്തുണച്ച നഴ്സിനെ നാടുകടത്തി
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീനെതിരായ ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലിനെ പിന്തുണച്ചതിന് കുവൈത്തിൽനിന്ന് ഒരു ഇന്ത്യൻ നഴ്സിനെക്കൂടി നാടുകടത്തി. അസ്സബാഹ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന നഴ്സിനെയാണ് നാടുകടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിഷയത്തിൽ ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസി നഴ്സിനെ നാടുകടത്തുന്ന രണ്ടാമത്തെ കേസാണിത്.
നേരത്തേ മുബാറക് അൽ കബീർ ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സിനെ നാടുകടത്തിയിരുന്നു. വാട്സ്ആപ് ആപ്ലിക്കേഷനിലെ സ്റ്റാറ്റസ് അപ്ഡേറ്റിലൂടെ നഴ്സ് ഇസ്രായേലിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും സന്ദേശത്തിൽ ഫലസ്തീനികളെ ഭീകരരെന്ന് പരാമർശിക്കുകയും ഇസ്രായേൽ പതാക പ്രദർശിപ്പിക്കുകയും ചെയ്തു. തുടർന്ന് നഴ്സിന്റെ ഇസ്രായേൽ അനുകൂല നിലപാടിനെക്കുറിച്ച് അഭിഭാഷകനായ ബന്ദർ അൽ മുതൈരി പരാതിപ്പെട്ടു. തുടർന്നാണ് നടപടിയെന്നാണ് റിപ്പോർട്ട്.
പബ്ലിക് പ്രോസിക്യൂഷനില്‍ പരാതി ലഭിച്ചതിനെ തുടർന്നാണ് മുബാറക് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന മലയാളി നഴ്സിനെതിരെയും നടപടി സ്വീകരിച്ചത്. ഫലസ്തീന് വിഷയത്തില്‍ രാജ്യത്തിന്റെ പൊതു നിലപാടുകൾക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.