കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ കുവൈത്ത് സന്ദർശിച്ചു
text_fieldsകുവൈത്ത് സിറ്റി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് കുവൈത്തിലെത്തിയ കേന്ദ്ര വിദ േശകാര്യ സഹമന്ത്രി വി. മുരളീധരൻ കുവൈത്തിലെ മന്ത്രിമാർ, നയതന്ത്രജ്ഞർ, ഉയർന്ന ഉദ്യോ ഗസ്ഥർ എന്നിവരുമായി ചർച്ച നടത്തി. കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അൽ ജറല്ലയ ുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമായും ഇരുരാജ്യങ്ങൾ തമ്മിലുള്ള സുഹൃദ്ബന്ധവും നിലനിർത്തപ്പോരുന്ന ഉൗഷ്മളബന്ധവും തുടരുന്നതിനും മേഖലയിലെ ചില വിഷയങ്ങളുമാണ് ചർച്ചചെയ്തത്. അന്താരാഷ്ട്ര രംഗത്തെ സ്ഥിതിഗതികൾ വിലയിരുത്തിയ ഇരു മന്ത്രിമാരും ഇന്ത്യ-കുവൈത്ത് ബന്ധം ഉറപ്പിക്കുന്നതിനുള്ള നിർദേശങ്ങളും മുന്നോട്ടുവെച്ചു. നേരേത്ത കുവൈത്തിലെ സാമ്പത്തികകാര്യ മന്ത്രി മറിയം അൽ അഖീലുമായി കേന്ദ്ര സഹമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി മന്ത്രിമാരായ അലി അൽ സഇൗദ്, തലാൽ അൽ ഷട്ടി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കാളികളായി. ഇന്ത്യൻ അംബാസഡർ കെ. ജീവസാഗർ കൂടിക്കാഴ്ചയിൽ മന്ത്രിയെ അനുഗമിച്ചു.
ഏജൻറുമാരുടെ ചതിയിൽപെട്ട് അഭയാർഥി ക്യാമ്പില്‍ കഴിയുന്നവരെ, ശനിയാഴ്ച കുവൈത്തിലെത്തിയ മന്ത്രി സന്ദര്‍ശിച്ചിരുന്നു. ദുരിതത്തിൽപെട്ടവരെ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യയിൽ നിന്നുള്ള എഞ്ചിനീയർമാർ, നഴ്സുമാർ, ഗാർഹിക തൊഴിലാളികൾ എന്നിവരുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇരു രാജ്യങ്ങളും ചർച്ച ചെയ്തു. വ്യാജ വിസയിലടക്കം കുവൈത്തിലെത്തിയ ഇന്ത്യൻ പൗരന്മാർ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ഉടനടി പരിഹാരം കാണുമെന്ന് വി.മുരളീധരൻ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നുള്ള റിക്രൂട്ടിങ്ങിെൻറ ഭാഗമായുള്ള എമിഗ്രേഷന്‍ നടപടികള്‍ കര്‍ശനമാക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍നിന്നുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്ടിങ്ങും നഴ്സസ് റിക്രൂട്ടിങ്ങും സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമായി നിയന്ത്രിക്കും. തിരുവനന്തപുരം വിമാനത്താവളത്തിെൻറ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. വൈകീട്ട് മിലേനിയം ഹോട്ടലിൽ കുവൈത്തിലെ ഇന്ത്യൻ സമൂഹവുമായും കേന്ദ്ര സഹമന്ത്രി സംവദിച്ചു. സന്ദർശനം പൂർത്തിയാക്കിയ ശേഷം മന്ത്രി ഇറാഖിലേക്ക് തിരിച്ചു. അവിടെയും രണ്ടുദിവസത്തെ സന്ദർശനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.