വിദേശികൾക്കും ശൈത്യകാല വാക്സിൻ നൽകാൻ നീക്കം കൂടുതൽ ഡോസ് വാക്സിൻ ഇറക്കുമതിക്ക് ഒാർഡർ നൽകി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ശൈത്യകാല വാക്സിൻ വിദേശികൾക്കുകൂടി നൽകാൻ ആലോചന. നിലവിൽ വാക്സിനേഷൻ കാമ്പയിൻ കുവൈത്തികൾക്ക് മാത്രമായാണ് നടത്തുന്നത്.ലഭ്യമായ അളവ് വാക്സിൻ വിദേശികൾക്ക് തികയാത്തതിനാലാണ് സ്വദേശികൾക്ക് മാത്രമാക്കിയതെന്നും കൂടുതൽ അളവ് ഇൻഫ്ലുവൻസ വാക്സിൻ ഇറക്കുമതി ചെയ്യാൻ ആരോഗ്യ മന്ത്രാലയം തയാറെടുപ്പ് തുടങ്ങിയതായും കിട്ടിയാൽ വിദേശികൾക്കും നൽകുമെന്നും മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു.
3.95 ലക്ഷം ദീനാർ ചെലവിൽ ഇൻഫ്ലുവൻസ വാക്സിൻ ഇറക്കുമതിക്ക് ആരോഗ്യ മന്ത്രാലയത്തിന് സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡർ അനുമതി നൽകിയിട്ടുണ്ട്. ഒക്ടോബർ 15നാണ് കുവൈത്തിൽ ശൈത്യകാല വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചത്.ശരീരത്തിെൻറ പ്രതിരോധ ശേഷി വർധിപ്പിക്കാനും മഴക്കാലത്ത് കണ്ടുവരുന്ന ശ്വാസ സംബന്ധമായ രോഗങ്ങൾ, ബാക്ടീരിയൽ ന്യൂമോണിയ, ചിക്കൻപോക്സ്, ഡിഫ്തീരിയ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗാവസ്ഥകളെ ചെറുക്കാനും വാക്സിനേഷൻ വഴി സാധിക്കും.
നേരത്തേ സമൂഹ മാധ്യമങ്ങളിലെയും മുഖ്യധാര മാധ്യമങ്ങളിലെയും വാർത്ത കണ്ട് നിർദിഷ്ട കേന്ദ്രങ്ങളിൽ എത്തിയ വിദേശികൾക്ക് നിരാശരായി മടങ്ങേണ്ടിവന്നു. കാമ്പയിൻ ആരംഭിച്ചപ്പോൾ പൗരത്വം മാനദണ്ഡമായി പ്രഖ്യാപിച്ചിരുന്നില്ല.മന്ത്രാലയം ഒാർഡർ നൽകിയ അത്രയും ഡോസ് ലഭ്യമാവാത്തതാണ് വിനയായത്. വാക്സിനേഷൻ സ്വദേശികൾക്ക് മാത്രമാക്കിയതിൽ സമൂഹ മാധ്യമങ്ങളിൽ കുവൈത്തികൾതന്നെ എതിർപ്പുയർത്തിയിട്ടുണ്ട്.
ജനസംഖ്യയിൽ 30 ശതമാനം മാത്രമുള്ള കുവൈത്തികൾക്ക് മാത്രമായി നടത്തുന്ന വാക്സിനേഷൻ പ്രയോജനം ചെയ്യില്ലെന്നും ഭൂരിഭാഗം ആളുകൾക്കും രോഗ പ്രതിരോധ ശേഷി നൽകാതെ ഉദ്ദേശിച്ച നേട്ടം ലഭിക്കില്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.തണുപ്പുകാല വാക്സിനേഷൻ ആരംഭിച്ചതിന് ശേഷം പനി കേസുകളിൽ കുറവുണ്ടെന്നും 2015ൽ കാമ്പയിൻ തുടങ്ങുന്ന കാലത്ത് 1.3 ശതമാനം ഉണ്ടായിരുന്ന മരണനിരക്ക് കഴിഞ്ഞ വർഷം 0.4 ശതമാനം ആയി കുറഞ്ഞതായും അധികൃതർ അവകാശപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

