Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ...

കുവൈത്തിൽ കഴിഞ്ഞവർഷം 10,000 പേർ അറസ്റ്റിലായി

text_fields
bookmark_border
കുവൈത്തിൽ കഴിഞ്ഞവർഷം 10,000 പേർ അറസ്റ്റിലായി
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞവർഷം 10,000 പേർ അറസ്റ്റിലായി. 7000 വ്യത്യസ്ത കേസുകളിലാണ് വിദേശികളും സ്വദേശികളും ഉൾപ്പെടെ ഇത്രയും പേർ അറസ്റ്റിലായത്. അമ്പതോളം പേർ കൊലപാതകം, കൊലപാതകശ്രമം എന്നീ കേസുകളിലും 45 പേർ പൊതു മുതൽ ദുരുപയോഗം ചെയ്ത കേസിലും 120 പേർ സായുധ കവർച്ച, ബലാത്സംഗം എന്നീ കേസുകളിലുമാണ് പിടിയിലായത്. കൈക്കൂലി കേസിൽ 18 പേരെയും മന്ത്രവാദ കേസിൽ 13 പേരെയും അറസ്റ്റ് ചെയ്തു. ഇഖാമ, തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ടാണ് കൂടുതൽ അറസ്റ്റുകൾ.

അതിനുശേഷം വരുന്നത് മോഷണം, കവർച്ച കേസുകളാണ്. ഭിക്ഷാടനം നടത്തിയതിനും ഏതാനും പേർ പിടിയിലായി. മദ്യം, മയക്കുമരുന്ന് കേസുകളും റിപ്പോർട്ട് ചെയ്തു. സുരക്ഷ ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തിയതിന് ഏതാനും പേർ അറസ്റ്റിലായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait arrest
Next Story