വിശ്വാസികളെ സ്വീകരിക്കാൻ പള്ളികൾ അണുമുക്തമാക്കുന്നു
text_fieldsകുവൈത്ത് സിറ്റി: വിശ്വാസികളെ സ്വീകരിക്കാനായി കുവൈത്തിലെ മസ്ജിദുകൾ അണുമുക്തമാക്കുന്ന പ്രക്രിയ സജീവം. ജൂലൈ 17 മുതൽ കുവൈത്തിൽ ജുമുഅ നമസ്കാരം ആരംഭിക്കുകയാണ്. നിയന്ത്രണങ്ങളോടെ ആരോഗ്യമാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ജുമുഅ പ്രാർഥന. നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതിെൻറ ഭാഗമായി ജൂൺ 10 മുതൽ മാതൃക കേന്ദ്രങ്ങളിലെ പള്ളികളിൽ അഞ്ചു നേരത്തെ നിർബന്ധ നമസ്കാരങ്ങൾക്ക് മാത്രമായി തുറന്നുകൊടുത്തിരുന്നു. എന്നാൽ, ജുമുഅ നമസ്കാരം അനുവദിച്ചിരുന്നില്ല.
രാജ്യത്തെ ഏറ്റവും വലിയ പള്ളിയായ മസ്ജിദുൽ കബീറിൽ മാത്രം ജൂൺ 12 മുതൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ലാതെ പള്ളി ജീവനക്കാരെ മാത്രം പെങ്കടുപ്പിച്ച് ജുമുഅ നടക്കുന്നുണ്ട്. ഇത് ദേശീയ ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്തുവരുന്നു. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മാർച്ച് 13 മുതലാണ് ജുമുഅ നിർത്തിയത്. ജുമുഅ പുനരാരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കാൻ മന്ത്രിസഭ ഔഖാഫ് മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.