മസ്ജിദ് സാദിഖ് ചാവേർ സ്ഫോടനത്തിെൻറ നടുക്കുന്ന ഒാർമയിൽ കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: വീണ്ടുമൊരു റമദാൻ ഒമ്പത് വന്നെത്തുേമ്പാൾ ഇമാം സാദിഖ് മസ്ജിദിലെ ചാവേർ സ്ഫോടനത്തിെൻറ നടുക്കുന്ന ഒാർമയിൽ കുവൈത്ത്. നാലുവർഷം മുമ്പ് റമദാൻ ഒമ്പ തിന് വെള്ളിയാഴ്ചയാണ് ഷർഖിലെ സവാബിർ സമുച്ചയത്തിന് സമീപമുള്ള ശിയാ വിഭാഗത്തിെൻറ പ ്രധാന പള്ളിയിൽ ചാവേർ സ്ഫോടനം നടന്നത്. രാജ്യം നടുങ്ങിയ സ്ഫോടനത്തിൽ 26 പേർ രക്തസാ ക്ഷികളാവുകയും 227 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2015 ജൂൺ 26നാണ് രാജ്യത്തെയും മേഖലയ െയും നടുക്കിയ ചാവേർ സ്ഫോടനുണ്ടായത്.
ജുമുഅ നമസ്കാരത്തിന് എത്തിയവർക്കിടയിൽ ചാവേറായി എത്തിയയാൾ പൊട്ടിത്തെറിക്കുകയായിരുന്നു. കുവൈത്തിലെ പ്രധാന ശിയാപള്ളിയായ ഇമാം സാദിഖ് മസ്ജിദ് പശ്ചിമേഷ്യയിലെതന്നെ വലിയ ശിയാപള്ളികളിലൊന്നാണ്. റമദാനായതിനാൽ പള്ളി നിറഞ്ഞുകവിഞ്ഞിരുന്നു. സ്ഫോടനസമയത്ത് രണ്ടായിരത്തോളം പേർ പള്ളിയിലുണ്ടായിരുന്നു. സ്ഫോടനം നടന്ന് മിനിറ്റുകൾക്കകം അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ നേരിട്ടെത്തി.
അമീറിെൻറ നിർദേശ പ്രകാരം തൊട്ടടുത്ത ദിവസം മസ്ജിദുൽ കബീറിൽ കൊല്ലപ്പെട്ടവർക്കുവേണ്ടി അനുശോചനം സംഘടിപ്പിച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും പരിക്കേറ്റവരെയും ബയാൻ പാലസിൽ പ്രത്യേകം ആദരിച്ചതും സംഭവം നടന്ന് ഒരുവർഷം തികയും മുമ്പ് പള്ളി പുനർനിർമിച്ചു നൽകിയതും വിഭാഗീയതകൾക്ക് ഇടം നൽകാതെ മുന്നോട്ട് പോകാൻ രാജ്യത്തിന് സഹായകമായി. ഏെറക്കാലമായി വിവിധ ജനവിഭാഗങ്ങൾ പരസ്പര സ്നേഹത്തോടെയും ബഹുമാനത്തോടെയും ജീവിക്കുന്ന രാജ്യത്ത് വിഭാഗീയ സംഘർഷങ്ങളുണ്ടാക്കാനുള്ള ശ്രമം വെച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ കണ്ടെത്തുമെന്നും പരമാവധി ശിക്ഷ നൽകുമെന്നും പ്രഖ്യാപിക്കുകയും ചെയ്തു.
സുരക്ഷ കർശനമാക്കിയതിനൊപ്പം ശിയാവിഭാഗത്തിന് ആശ്വാസം നൽകുന്ന നടപടികൾക്ക് അമീർതന്നെ നേരിട്ട് നേതൃത്വം വഹിച്ചത് മികച്ച പ്രതികരമാണുണ്ടാക്കിയത്. രാജ്യത്തെ പ്രമുഖ സുന്നി പള്ളിയായ മസ്ജിദുൽ കബീറിൽ സുന്നി-ശിയ സംയുക്ത ജുമുഅ സംഘടിപ്പിച്ചത് രാജ്യചരിത്രത്തിൽ തന്നെ തുല്യതയില്ലാത്ത മാതൃകയായിരുന്നു.
അതോടൊപ്പം മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനമർപ്പിക്കാൻ മൂന്നു ദിവസം മസ്ജിദുൽ കബീറിൽ അവസരമൊരുക്കുകയും ചെയ്തു. അന്വേഷണം ഉൗർജിതമാക്കിയ സുരക്ഷാവിഭാഗം അതിവേഗം ചാവേറിനെ തിരിച്ചറിയുകയും മറ്റു പ്രതികളെ പിടികൂടുകയും ചെയ്തു. ഫഹദ് സുലൈമാൻ അബ്ദുൽ മുഹ്സിൻ അൽഗബഇ എന്ന സൗദി പൗരനായിരുന്നു ചാവേർ. രാജ്യംകണ്ട ഏറ്റവും വലിയ ദുരന്തത്തിന് ചാന്ദ്രമാസ പ്രകാരം നാലുവർഷം പൂർത്തിയാവുമ്പോൾ സമാനസംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലിലാണ് ഭരണകൂടം. ജനങ്ങളാവട്ടെ ഇനി ഒരു ദുരന്തമുണ്ടാവരുതേ എന്ന പ്രാർഥനയിലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.