Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right60,000 വിദേശികളെ...

60,000 വിദേശികളെ ഒഴിവാക്കാൻ കുവൈത്ത് പദ്ധതി തയാറാക്കുന്നു

text_fields
bookmark_border
60,000 വിദേശികളെ ഒഴിവാക്കാൻ കുവൈത്ത് പദ്ധതി തയാറാക്കുന്നു
cancel
camera_alt

മന്ത്രി മർയം അഖീലിെൻറ നേതൃത്വത്തിൽ ചേർന്ന മാനവ വിഭവശേഷി വികസന സമിതി യോഗം

കുവൈത്ത് സിറ്റി: 3,60,000 വിദേശികളെ ഒഴിവാക്കാൻ കുവൈത്ത് പദ്ധതി തയാറാക്കുന്നതായി റിപ്പോർട്ട്. സാമൂഹികക്ഷേമ മന്ത്രി മർയം അഖീലിെൻറ നേതൃത്വത്തിൽ ചേർന്ന മാനവ വിഭവശേഷി വികസന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച നിർദേശങ്ങൾ ചർച്ച ചെയ്തത്.

സമിതി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കും. ജനസംഖ്യ അസന്തുലിതത്വം പരിഹരിക്കാനായി ഹ്രസ്വകാല, മധ്യകാല, ദീർഘകാല പദ്ധതിയാണ് തയാറാക്കുന്നത്. മന്ത്രി മറിയം അഖീൽ ജനസംഖ്യ സന്തുലനം സാധ്യമാക്കാനുള്ള സർക്കാറിെൻറ പദ്ധതികൾ വിശദീകരിച്ചു. മൊത്തം 5,20,000 വിദേശികളെ കുറക്കാനാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്.

ഇതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. 3,60,000 പേരെ കുറച്ചുകാലത്തിനുള്ളിൽ ഒഴിവാക്കാനാണ് നീക്കം. 1,20,000 അനധികൃത താമസക്കാർ, 1,50,000 അവിദഗ്ധ തൊഴിലാളികൾ, 60 വയസ്സിന് മുകളിലുള്ള 90,000 പേർ എന്നിവരെയാണ് ഹ്രസ്വകാല പരിധിയിൽ ഒഴിവാക്കുക. കോവിഡ് പ്രതിസന്ധി ഒഴിഞ്ഞാൽ അനധികൃത താമസക്കാരെ പിടികൂടാൻ വ്യാപകമായ പരിശോധനയുണ്ടാവും.

സർക്കാർ, സ്വകാര്യമേഖലയിൽ പരമാവധി സ്വദേശിവത്കരണം, വിദഗ്ധരായ വിദേശികളെ റിക്രൂട്ട് ചെയ്ത് മാനവ വിഭവശേഷി വികസിപ്പിക്കുക, ഡിജിറ്റൽവത്കരണം, ആധുനിക സാേങ്കതിക വിദ്യ ഉപയോഗിക്കുന്നതിലൂടെ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറച്ചുവരുക തുടങ്ങിയവ ജനസംഖ്യാ സന്തുലിതത്വത്തിനുള്ള സർക്കാറിെൻറ പദ്ധതികളുടെ അടിസ്ഥാനശിലകളാണ്. കുവൈത്തിൽ മൊത്തം ജനസംഖ്യയുടെ പകുതിയലധികം വിദേശികൾ ഉണ്ടാവാൻ പാടില്ല എന്ന കാഴ്ചപ്പാടിലാണ് ഇതിനായുള്ള സമിതി പ്രവർത്തിക്കുന്നത്. 43 ലക്ഷമാണ് രാജ്യത്തെ ആകെ ജനസംഖ്യ. കുവൈത്തികൾ 14 ലക്ഷം മാത്രമേയുള്ളൂ.

ഒാരോ വിദേശി സമൂഹത്തിനും പരമാവധി േക്വാട്ട നിശ്ചയിക്കണമെന്നാണ് കരടുനിയമത്തിൽ പറയുന്നത്. രാജ്യത്തെ ഏറ്റവും വലിയ വിദേശി സമൂഹമായ ഇന്ത്യക്കാർ മൊത്തം ജനസംഖ്യയുടെ 15 ശതമാനത്തിലും ഫിലിപ്പീൻസ്, ഈജിപ്ത്, ശ്രീലങ്ക എന്നീ രാജ്യക്കാർ പത്തു ശതമാനത്തിലും കൂടാൻ പാടില്ല എന്നാണ് നിർദേശം.

ബംഗ്ലാദേശ്, പാകിസ്താൻ, നേപ്പാൾ, വിയറ്റ്നാം എന്നീ രാജ്യക്കാർക്ക് മൂന്നു ശതമാനമാണ് കരട് ബില്ലിലെ േക്വാട്ട. ഗാർഹിക തൊഴിലാളികൾ, നയതന്ത്രജ്ഞർ, ജി.സി.സി പൗരന്മാർ, കുവൈത്തികളുടെ ബന്ധുക്കൾ ഒഴികെയുള്ള ജനസംഖ്യ അടിസ്ഥാനമാക്കിയാവും േക്വാട്ട നിശ്ചയിക്കുക. മുകളിൽ പറഞ്ഞ നിരക്കിൽ േക്വാട്ട നിശ്ചയിച്ചാൽ പ്രായോഗികമായി ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും.ഇതുകൂടി കണക്കിലെടുത്താവും അന്തിമ തീരുമാനം എടുക്കുക. കരടുനിയമം അധികൃതർ വിശദമായി പഠിച്ചുവരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait newsmariyam aleek
Next Story