Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമൻഗഫ് തീപിടിത്ത...

മൻഗഫ് തീപിടിത്ത ദുരന്തം; മൂന്നുപേർക്ക് മൂന്നു വർഷം, ആറു പേർക്ക് ഒരു വർഷം തടവ്

text_fields
bookmark_border
Mangaf fire tragedy
cancel

കുവൈത്ത് സിറ്റി: മലയാളികൾ ഉൾപ്പെടെ 49 പേർ മരിച്ച മൻഗഫ് തീപിടിത്ത ദുരന്ത കേസിൽ മൂന്നുപേർക്ക് മൂന്നു വർഷം തടവ്. പ്രതികൾക്കെതിരെ നരഹത്യ കുറ്റം ചുമത്തി കുറ്റകൃത്യ കോടതിയാണ് ശിക്ഷവിധിച്ചത്. കോടതിയിൽ കള്ളം പറഞ്ഞതിന് രണ്ട് പേർക്ക് ഒരു വർഷം തടവും, കേസിൽ തിരയുന്ന ഒരു പ്രതിക്ക് അഭയം നൽകിയതിന് നാല് പ്രതികൾക്ക് ഒരു വർഷം തടവും വിധിച്ചു.

കഴിഞ്ഞ ജൂൺ 12നാണ് മൻഗഫിലെ എന്‍.ബി.ടി.സിയിലേയും ഹൈവേ സുപ്പര്‍ മാര്‍ക്കറ്റിലേയും ജീവനക്കാർ താമസിച്ചിരുന്ന മൻഗഫിലെ ഫ്ലാറ്റിൽ തീപടർന്നത്. ദുരന്തത്തിൽ 24 മലയാളികൾ ഉൾപ്പെടെ 49 പേർ മരിച്ചത്. മൂന്ന് ഫിലിപ്പീൻസ് തൊഴിലാളികൾ ഒഴികെ മരിച്ചവരെല്ലാം ഇന്ത്യക്കാരാണ്. നിരവധി പേര്‍ക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു.

പുരുഷ പ്രവാസി തൊഴിലാളികൾ താമസിക്കുന്ന അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. ഉറക്കത്തിനിടെയുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ചാണ് മിക്കവരും മരിച്ചതെന്നാണ് റിപ്പോർട്ട്. തീപിടിത്തത്തിൽനിന്ന് രക്ഷപ്പെടാൻ ചില തൊഴിലാളികൾ ആറ് നില കെട്ടിടത്തിൽനിന്ന് താഴേക്ക് ചാടുകയുമുണ്ടായി.താഴത്തെ നിലയിലെ വൈദ്യുത ഷോർട്ട് സർക്യൂട്ടിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്ന് പിന്നീട് നടത്തിയ ഔദ്യോഗിക അന്വേഷണത്തിൽ വ്യക്തമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsprisonKuwait NewsMangaf Fire
News Summary - Mangaf fire tragedy; Three people sentenced to three years, six to one year in prison
Next Story