Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഭാര്യയെ കൊന്ന്...

ഭാര്യയെ കൊന്ന് മൃഗാവശിഷ്ടത്തിലിട്ടയാളുടെ വധശിക്ഷ ശരിവെച്ചു

text_fields
bookmark_border

കുവൈത്ത് സിറ്റി: ഭാര്യയെ കൊന്ന് മൃതദേഹം ചത്ത മൃഗങ്ങൾക്കിടയിൽ തള്ളിയ കുവൈത്ത് പൗരന് കീഴ്കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതി ശരിവെച്ചു.

സൽമിയിലാണ് കേസിനാസ്പദമായ സംഭവം. മകളെ കാണാനില്ലെന്ന് കുവൈത്ത് സ്വദേശിനി ഫിർദൗസ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിെൻറ ചുരുളഴിഞ്ഞത്. ഇരുവർക്കുമിടയിൽ കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഭാര്യയെ കാണാതായത് മുതൽ ഇയാൾ വീട്ടിൽ ഉണ്ടായിരുന്നില്ല.

ഒളിവിൽ കഴിയുന്ന പ്രതിയെ കണ്ടെത്തി ചോദ്യംചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. കാണാതായതിന് ശേഷം അർദിയയിൽ വെച്ച് കണ്ടപ്പോൾ പ്രശ്നങ്ങൾ തീർക്കാൻ തന്നോടൊപ്പം വരാൻ ആവശ്യപ്പെട്ട് സൽമിയിൽ ആളൊഴിഞ്ഞ ഭാഗത്ത് കൊണ്ടുപോയി ഇരുമ്പുവടി ഉപയോഗിച്ച് തലക്ക് അടിക്കുകയായിരുന്നു. മൃതദേഹം ചത്ത മൃഗങ്ങൾക്കിടയിൽ വലിച്ചെറിഞ്ഞതായി പ്രതി പൊലീസിനോട് പറഞ്ഞു. സാമ്പത്തിക കുറ്റകൃത്യ കേസിലും ഉൾപ്പെട്ടയാളാണ് പ്രതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sentenced to death
News Summary - Man sentenced to death for killing wife
Next Story