Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right‘കുട്ടികളേ പോയി...

‘കുട്ടികളേ പോയി പണം പിരിക്കൂ; നിങ്ങൾ ചോദിച്ചാൽ കിട്ടും!’

text_fields
bookmark_border
‘കുട്ടികളേ പോയി പണം പിരിക്കൂ; നിങ്ങൾ ചോദിച്ചാൽ കിട്ടും!’
cancel

കുവൈത്ത് സിറ്റി: കുവൈത്തിലെ ചില സ്വകാര്യ സ്കൂളുകൾ കുട്ടികളെകൊണ്ട് പിരിവെടുപ്പി ക്കുന്നതായി പരാതി. ഒാരോ ദീനാറിെൻറ പത്ത് കൂപ്പൺ അടങ്ങുന്ന കുറ്റി ഒാരോ കുട്ടിയുടെയ ും കൈവശം കൊടുത്തുവിട്ടാണ് കാർണിവലിെൻറയും കലോത്സവങ്ങളുടെയും പേരിൽ പണം പിരിക് കുന്നത്. കുട്ടികൾ ഇതുമായി സമീപവാസികളെയും കച്ചവടക്കാരെയും സമീപിക്കുന്നു. കുട്ടികളെ നിരാശരാക്കേണ്ടെന്ന് കരുതി ആളുകൾ പണം കൊടുക്കുേമ്പാൾ ലാഭം സ്കൂളിനാണ്. 5000ത്തിനും 10,000ത്തിനും മുകളിൽ കുട്ടികൾ പഠിക്കുന്ന സ്കൂളുകൾ ഇൗ വകയിൽ സ്വന്തമാക്കുന്നത് വൻതുകയാണ്.

എത്ര ആർഭാടമായി കലോത്സവം നടത്തിയാലും തുക ബാക്കിയാവുമെന്നാണ് ഏറ്റവും ചുരുക്കിയുള്ള ഉൗഹക്കണക്കുകൾപോലും വ്യക്തമാക്കുന്നത്. കൃത്യമായ കണക്കുകൾ നാട്ടുകാർക്ക് അറിയാനും നിർവാഹമില്ല. 5000 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഒരു കുട്ടി പത്തെണ്ണമുള്ള കുറ്റിയിലെ പകുതി കൂപ്പൺ വിറ്റാൽ പോലും 25,000 ദീനാർ വരും.

നിയമപ്രകാരം വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്വകാര്യ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച നിർദിഷ്ട ട്യൂഷന്‍ ഫീസ് മാത്രമേ എല്ലാ സ്വകാര്യ സ്‌കൂളുകളും വിദ്യാർഥികളില്‍നിന്നും ഈടാക്കാവൂ. മന്ത്രാലയം അംഗീകരിച്ച ഫീസുകള്‍ക്കു പുറമെ ഏതെങ്കിലും പേരില്‍ പണം സ്‌കൂള്‍ അധികൃതര്‍ സ്വീകരിക്കാന്‍ പാടില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഫീസ് വർധന സംബന്ധിച്ച പരാതികള്‍ മന്ത്രാലയത്തിന് ലഭിച്ചാല്‍ സ്‌കൂളിെൻറ ലൈസന്‍സ് റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്. സ്വകാര്യ സ്കൂളുകൾ ഫീസ് വർധിപ്പിക്കുന്നതായ ചില വിവരങ്ങള്‍ മന്ത്രാലയത്തിന് ലഭിച്ചതിനെ തുടർന്ന് അക്കാദമിക വർഷം തുടങ്ങുന്നതിന് മുന്നോടിയായി അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmake money blog
News Summary - make money blog-kuwait-gulf news
Next Story