Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലക്ഷ്യം ഒളിമ്പിക്...

ലക്ഷ്യം ഒളിമ്പിക് മെഡൽ –മജ്സിയ ബാനു

text_fields
bookmark_border
ലക്ഷ്യം ഒളിമ്പിക് മെഡൽ –മജ്സിയ ബാനു
cancel
camera_alt?????????? ?????

ലോക ക്ലാസിക് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വർണംനേടിയ മജ്സിയ ബാനു ഗൾഫ് മാധ്യമവുമായി സംസാരിക്കുന്നു

എന്തൊക്കെയാണ് നേട്ടങ്ങൾ?
2018 ഡിസംബറിൽ മോസ്കോയിൽ നടന്ന വേൾഡ് ക്ലാസിക് പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ 56 കിലോ വിഭാഗത്തിൽ സ്വർണമെഡൽ നേടി. കഴിഞ്ഞവർഷം തുർക്കിയിൽ നടന്ന ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ആറാംസ്ഥാനം നേടി, ഇന്തോനേഷ്യയിൽ നടന്ന ഏഷ്യൻ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ. ഇതാണ് അന്തർദേശീയ തലത്തിലെ നേട്ടം. ദേശീയ ചാമ്പ്യൻഷിപ്പിലെ സ്വർണം, മൂന്നുതവണ സംസ്ഥാന ജേതാവ്, ഫിറ്റ്നസ് ആൻഡ് ഫാഷൻ ജേതാവ്, സ്ട്രോങ് വുമൺ ഇൻ കേരള തുടങ്ങിയ നിരവധി നേട്ടങ്ങളും സ്വന്തമാക്കാനായി.

എങ്ങനെയാണ് ഇൗ രംഗത്തേക്ക് വരുന്നത്?
ചെറുപ്പംതൊേട്ട കായിക മികവ് പുലർത്തിയിരുന്നു. സ്കൂൾ കാലത്തെല്ലാം ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ ചെറിയ നേട്ടങ്ങൾ കൈവരിച്ചു. മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡെൻറൽ സയൻസിൽ ബി.ഡി.എസ് പഠിക്കുന്ന സമയത്ത് ബോക്സിങ് പഠിക്കാൻ മോഹമുദിച്ചതാണ് വഴിത്തിരിവായത്. കോഴിക്കോട് പൂളാടിക്കുന്നിൽ രമേശ്കുമാർ സാറിെൻറ അടുത്താണ് പരിശീലനത്തിന് പോയത്. അദ്ദേഹമാണ് പവർ ലിഫ്റ്റിങ്ങിൽ ശ്രദ്ധിക്കാൻ നിർദേശിച്ചത്. പഞ്ചഗുസ്തിയിൽ പ്രഫഷനൽ പരിശീലനമൊന്നും ലഭിച്ചില്ല. സംസ്ഥാന ചാമ്പ്യനായതോടെ ദേശീയ തലത്തിലും തുടർന്ന് ലോകചാമ്പ്യൻഷിപ്പിലും മത്സരിക്കാൻ അവസരം ലഭിക്കുകയായിരുന്നു.

Majiziya-Bhanu
മജ്സിയ ബാനു


ഇങ്ങനെയൊരു വഴിയിലേക്ക് തിരിയുേമ്പാൾ കുടുംബത്തിൽനിന്നും സമൂഹത്തിൽനിന്നുമുള്ള പ്രതികരണങ്ങൾ എങ്ങനെയായിരുന്നു?
ആദ്യമൊക്കെ എതിർപ്പ് ഉണ്ടായിരുന്നു. എന്തിനാണ് പെൺകുട്ടിയെ ഇങ്ങനെ അയക്കുന്നത് എന്നൊക്കെ വീട്ടുകാരോട് ചോദിച്ചവരുണ്ട്. പിന്നീട് അംഗീകാരങ്ങൾ ലഭിച്ചതോടെ നല്ല പിന്തുണയും പ്രോത്സാഹനവും തന്നെയാണ് കുടുംബത്തിൽനിന്നും നാട്ടിൽനിന്നും ലഭിക്കുന്നത്.

പോപ്പുലർ ഗെയിം അല്ലാത്ത ഒരു കായിക മേഖലയിൽ നിൽക്കുേമ്പാൾ മത്സര പരിചയത്തിനും പരിശീലനത്തിനും ബുദ്ധിമുട്ടുണ്ടോ?
ഇല്ല. തീരെ പ്രാദേശികമായി നോക്കുേമ്പാൾ മാത്രമാണ് ഇൗ പ്രശ്നമുള്ളത്. കേരളത്തിലും ദേശീയതലത്തിലും കരുത്തുറ്റ ലിഫ്റ്റർമാരും പരിശീലന സംവിധാനങ്ങളുമുണ്ട്. ക്രിക്കറ്റ്, ഫുട്ബാൾ പോലെയുള്ള പോപ്പുലർ ഗെയിമുകൾക്കും അതിലെ നേട്ടങ്ങൾക്കും മാത്രമാണ് കൂടുതൽ ശ്രദ്ധ ലഭിക്കുന്നത് എന്നുമാത്രം.

എന്താണ് ഇൗവഴിയിൽ നേരിട്ട പ്രതിസന്ധികൾ?
പ്രധാനമായും സാമ്പത്തികം തന്നെയാണ്. പരിശീലനത്തിനും ഡയറ്റിനും ഫുഡ് സപ്ലിമെൻറ്സിനും അന്താരാഷ്ട്ര ടൂർണമെൻറുകൾക്കുള്ള യാത്രക്കുമെല്ലാം വലിയ ചെലവുണ്ട്. അന്താരാഷ്ട്ര മത്സരങ്ങൾക്ക് അണിയേണ്ട അംഗീകൃത കോസ്റ്റ്യൂമും വിലയേറിയതാണ്. മോസ്കോയിലേക്ക് പോകാൻ അവസരംവന്നപ്പോൾ ഡബ്ല്യൂ.യു.പി.സി ഇന്ത്യയിൽ മൂന്നുലക്ഷം രൂപ അടക്കണമായിരുന്നു. ദുബൈയിലുള്ള ഒരുകമ്പനി സ്പോൺസർഷിപ് ഏറ്റെടുത്തെങ്കിലും അവസാനനിമിഷം പിന്മാറി. പുതിയൊരു സ്പോൺസറെ കണ്ടെത്താനും സമയമില്ലായിരുന്നു. ഉൗരാളുങ്കൽ സൊസൈറ്റി, ഗേൾസ് ഇസ്ലാമിക് ഒാർഗനൈസേഷൻ, എം.ഇ.എസ്, ബിനീഷ് കോടിയേരി, റയീസ് കെ.പി.കെ തുടങ്ങി പലരും സഹായിച്ചിട്ടുണ്ട്.

സ്ട്രോങ് വുമൺ അവാർഡുമായി മജിസിയ


ഇനിയെന്താണ് ലക്ഷ്യം?
വെയ്റ്റ് ലിഫ്റ്റിങ്ങിൽ ഒളിമ്പിക്സ് ആണ് ലക്ഷ്യം. അതിനായി പരിശീലനം തുടങ്ങിയിട്ടുണ്ട്. 50-55 കിലോ വിഭാഗത്തിൽ കോഴിക്കോെട്ട ജയദാസിന് കീഴിലാണ് പരിശീലനം. ഫിൻലൻഡിൽ നടക്കാനിരിക്കുന്ന പവർ ലിഫ്റ്റിങ് സീരീസിലും പെങ്കടുക്കണം.

കുവൈത്തിൽ എത്തിയത് എങ്ങനെ?
എെൻറ കാര്യങ്ങൾ കേട്ടറിഞ്ഞ് കുവൈത്തിലെ ഗ്രാൻഡ് ഹൈപ്പർ ഡയറക്ടർ അയ്യൂബ് കച്ചേരി വീട്ടിൽ വന്നിരുന്നു. അദ്ദേഹത്തിെൻറ സഹായത്തോടെ കുവൈത്തിൽ നടന്ന ‘നിയാർക്’ വാർഷിക പരിപാടിയിൽ ഉപഹാരം വാങ്ങാൻ എത്തിയതാണ്. സ്പോൺസർഷിപ്പിന് ആരെയെങ്കിലും കണ്ടെത്താൻ കഴിയുമോ എന്നുനോക്കാൻ കൂടിയാണ് അദ്ദേഹം ഇങ്ങനെ അവസരമൊരുക്കിയത്. ഇവിടെ വന്ന് പലരെയും കാണുകയും ചിലർ സഹായത്തിന് മുന്നോട്ടുവരുകയും ചെയ്തു.

കുടുംബം ?
പിതാവ് അബ്ദുൽ മജീദ് ഖത്തറിൽ ഡ്രൈവറാണ്. മാതാവ് റസിയ വീട്ടമ്മയാണ്. സഹോദരൻ മുഹമ്മദ് നിസാർ ഡിഗ്രിക്ക് പഠിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait newsmajiziya bhanu
News Summary - majiziya bhanu -gulf news
Next Story