Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപൊതുമാപ്പ്:...

പൊതുമാപ്പ്: പ്രയോജനപ്പെടുത്തിയത് 45,000 പേർ മാത്രം

text_fields
bookmark_border

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇത്തവണ ഇതുവരെ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത് 45,000 പേർ മാത്രം. 25,000 പേർ നാടുവിട്ടപ്പോൾ 20,000 പേർ പിഴയടച്ച് താമസം നിയമവിധേയമാക്കി. ആഭ്യന്തരമന്ത്രാലയത്തിെൻറ കണക്കനുസരിച്ച് 1,54,000 അനധികൃത താമസക്കാരാണ് രാജ്യത്തുള്ളത്. അതായത്, മൂന്നിൽ രണ്ടുഭാഗവും ഇപ്പോഴും അനധികൃത താമസക്കാരായി ഇവിടെ തങ്ങുന്നുവെന്നർഥം. ഏപ്രിൽ 22വരെയാണ് ആനുകൂല്യം പ്രയോജനപ്പെടുത്താനാവുക. ഏഴുവർഷത്തെ ഇടവേളക്ക് ശേഷം ജനുവരി 29 മുതലാണ് കുവൈത്ത് താമസ നിയമലംഘകർക്ക് പൊതുമാപ്പ് അനുവദിച്ചത്. അനധികൃത താമസക്കാർക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനും പിഴയടച്ച് രേഖകൾ ശരിയാക്കാനും 25 ദിവസമാണ് ആദ്യം അനുവദിച്ചിരുന്നത്. വിവിധ എംബസികളുടെ അഭ്യർഥനയെ തുടർന്ന് ഇത് പിന്നീട് രണ്ടുമാസം കൂടി നീട്ടിനൽകുകയായിരുന്നു. ആദ്യ ദിവസങ്ങളിലെ ആവേശം പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിൽ ഇപ്പോൾ കാണുന്നില്ല. എംബസികളിലും താമസകാര്യ ഒാഫിസുകളിലും തിരക്കൊഴിഞ്ഞു.  

കമ്പനികളിൽനിന്ന് ഒളിച്ചോടിയവരായി 25,000 പേർ
കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ കമ്പനികളിൽനിന്ന് ഒളിച്ചോടിയവരായി 25000 പേരാണുള്ളതെന്ന് മാൻപവർ പബ്ലിക് അതോറിറ്റിയുടെ കണക്ക്. 
ഇവർക്കും പൊതുമാപ്പിെൻറ ആനുകൂല്യം പ്രയോജനപ്പെടുത്തി നാടുവിടുകയോ പിഴയടച്ച് താമസം നിയമവിധേയമാക്കുകയോ ചെയ്യാൻ കഴിയുന്ന വിധത്തിൽ അധികൃതർ നിയമഭേദഗതി വരുത്തിയിട്ടുണ്ട്. 2016 ജനുവരി മൂന്നിന് മുമ്പ് കുവൈത്തിൽ ഉണ്ടായിരിക്കുകയും ഇൗ തീയതിക്ക് ശേഷം കമ്പനിയിൽനിന്ന് ചാടുകയും ചെയ്ത 18ാം നമ്പർ വിസക്കാർക്കാണ് ഇപ്പോൾ പൊതുമാപ്പ് അനുവദിക്കുന്നത്. ഒളിച്ചോട്ട പരാതി ഒഴിവാക്കിക്കിട്ടാൻ ഇത്തരം തൊഴിലാളികൾ തൊഴിൽവകുപ്പിനെയാണ് സമീപിക്കേണ്ടത്. ഏപ്രിൽ 22 വരെ തന്നെയാണ് തൊഴിൽവിസയിലുള്ളവർക്കും പൊതുമാപ്പ് കാലം.


2011ലാണ് രാജ്യത്ത് അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്. മൂന്നുമാസത്തേക്ക് അനുവദിച്ച അന്നത്തെ പൊതുമാപ്പിൽ അനധികൃത താമസക്കാരില്‍ 25 ശതമാനം പേർ മാത്രമാണ് ഇളവു പ്രയോജനപ്പെടുത്തിയത്. പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോകുന്നവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തില്ലെന്ന് ആവർത്തിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പൊതുമാപ്പുകാലം കഴിഞ്ഞാൽ അനധികൃത താമസക്കാരെയും നിയമലംഘകരെയും പിടികൂടാൻ ആഭ്യന്തരമന്ത്രാലയം വ്യാപക പരിശോധന നടത്തും. റെയ്ഡിൽ പിടിക്കപ്പെട്ട് നാടുകടത്തപ്പെടുേമ്പാൾ ഒരിക്കലും തിരിച്ചുവരാൻ കഴിയാത്ത വിധം ഫിംഗർ പ്രിൻറ് എടുത്താണ് അയക്കുക. 27,000 ഇന്ത്യക്കാർ അനധികൃത താമസക്കാരായി രാജ്യത്തുകഴിയുന്നുണ്ടെന്നാണ് കണക്ക്. 
ഇവരിൽ പകുതിയിലേറെ പേർ തിരിച്ചുപോവാൻ താൽപര്യം കാണിക്കുന്നില്ലെന്നാണ് വ്യക്തമാവുന്നത്. പൊതുമാപ്പ് ആനുകൂല്യം അർഹരായവരെല്ലാം പ്രയോജനപ്പെടുത്തണമെന്ന് എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newslocalization
News Summary - localization-kuwait-gulf news
Next Story