Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right17,000...

17,000 സ്വദേശികൾക്ക് തൊഴിലില്ല; ഉടമകൾക്ക് താൽപര്യം വിദേശികളെ

text_fields
bookmark_border
17,000 സ്വദേശികൾക്ക് തൊഴിലില്ല; ഉടമകൾക്ക് താൽപര്യം വിദേശികളെ
cancel

കുവൈത്ത് സിറ്റി: രാജ്യത്ത് 17,000 സ്വദേശികൾ തൊഴിലില്ലാത്തവരായുണ്ടെന്ന് റിപ്പോർട്ട്. സിവിൽ സർവിസ് കമീഷനിൽ തൊഴിലിനായി രജിസ്റ്റർ ചെയ്തവരുടെ പട്ടിക അടിസ്ഥാനമാക്കി അൽ അൻബ ദിനപത്രമാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ മേയിൽ 14,822 പേരുണ്ടായിരുന്ന സ്ഥാനത്താണിത്. 
പുരുഷന്മാരെ അപേക്ഷിച്ച് സ്വദേശി സ്ത്രീകളിലാണ് തൊഴിലില്ലായ്മ കൂടുതൽ. സ്വകാര്യ മേഖലയിലെ തൊഴിലുടമകൾക്ക് സ്വദേശികളെ ജോലിക്കുവെക്കാൻ താൽപര്യമില്ല. കൂടുതൽ ഉൽപാദനക്ഷമതയുള്ള വിദേശികളെ താരതമ്യേന കുറഞ്ഞ ശമ്പളത്തിന് നിയമിക്കാനാണ് തൊഴിലുടമകൾക്ക് താൽപര്യം. സ്വദേശികളിൽ പരിചയസമ്പന്നർക്കാണ് ഡിമാൻഡ്.

സ്വദേശിവത്കരണം സർക്കാർ വകുപ്പുകളുടെ ബജറ്റിനെ ബാധിക്കുന്നു
കുവൈത്ത് സിറ്റി: സ്വദേശിവത്കരണ നടപടികൾ സർക്കാർ വകുപ്പുകളുടെ ബജറ്റിനെ ബാധിക്കുന്നതായി റിപ്പോർട്ട്. ധനമന്ത്രാലയത്തിലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് അൽ അൻബ ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 
വർഷങ്ങളായി ജോലിയെടുക്കുന്ന വിദേശികളെ കൂട്ടത്തോടെ പിരിച്ചുവിടുേമ്പാൾ ഇൻഡെമിനിറ്റി അടക്കം വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാൻ തന്നെ കോടിക്കണക്കിന് ദീനാർ വേണ്ടിവരുന്നു. വിദേശികളെ അപേക്ഷിച്ച് സ്വദേശികൾക്ക് കൂടുതൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുകയും വേണം. മറ്റു രാജ്യക്കാരെ മാറ്റി കുവൈത്ത് പൗരന്മാരെ നിയമിക്കുേമ്പാൾ ശമ്പളയിനത്തിൽ മാത്രം പ്രതിവർഷം ശതകോടി ദീനാർ സർക്കാറിന് അധികച്ചെലവുണ്ടാവുമെന്നാണ് കണക്കുകൂട്ടൽ. പൊതുമേഖലയിലെ സ്വദേശികൾക്കും വിദേശികൾക്കുമിടയിലെ ശരാശരി ശമ്പള വ്യത്യാസം 820 ദീനാർ ആണ്. സ്വദേശികൾ മാസം ശരാശരി 680 ദീനാർ വാങ്ങുേമ്പാൾ കുവൈത്തികളുടെ ശരാശരി ശമ്പളം 1500 ദീനാർ ആണ്. ഉൽപാദനക്ഷമതയിലും വിദേശികൾക്കൊപ്പമെത്താൻ സ്വദേശികൾക്കാവുന്നില്ല. വിവിധ വകുപ്പുകൾ കൂടുതൽ ബജറ്റ് ആവശ്യപ്പെട്ട് ധനമന്ത്രാലയത്തിന് കത്ത് നൽകിയതായാണ് വിവരം. 
എന്നാൽ, അനുവദിച്ച ബജറ്റിനകത്തുനിന്ന് പ്രവർത്തിക്കാനാണ് ധനമന്ത്രാലയം നൽകിയ മറുപടി. നവംബർ അവസാനം വരെയുള്ള ബജറ്റ് കമ്മി 2.4 ശതകോടി ദീനാറാണ്. മാർച്ചോടെ ഇത് 4.9 ശതകോടി ദീനാർ എത്തുമെന്നാണ് കരുതുന്നത്. ഇൗ സാഹചര്യത്തിൽ സർക്കാർ വകുപ്പുകൾക്ക് അധിക വിഹിതം നൽകുന്നത് രാജ്യത്തിെൻറ ബജറ്റ് കണക്കുകൂട്ടലുകളെ തകിടംമറിക്കും. 

സ്വദേശിവത്കരണ നീക്കങ്ങൾ ശക്തമായി തുടരുേമ്പാഴും രാജ്യത്തെ മൊത്തം തൊഴിലാളികളുടെ എണ്ണത്തിൽ സ്വദേശികളുടെ തോത് കുറഞ്ഞുവരുന്നതിനെ ആശങ്കയോടെയാണ് അധികൃതർ കാണുന്നത്. രാജ്യത്ത് സ്വകാര്യ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാർ അഞ്ചുവർഷത്തെ കർമപദ്ധതി തയാറാക്കിയിട്ടുണ്ട്. സംരംഭക രംഗത്തേക്ക് ഇറങ്ങുന്നവർക്ക് എല്ലാ സഹായങ്ങളും ചെയ്യാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. എന്നാൽ, എല്ലാ പ്രോത്സാഹനവും നൽകിയിട്ടും പ്രതീക്ഷിച്ച പോലെ സ്വദേശി യുവാക്കൾ സംരംഭകരായി മാറുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. സർക്കാർ ജോലിക്കാണ് ഭൂരിഭാഗം സ്വദേശികളും താൽപര്യപ്പെടുന്നത്. പ്രതിവർഷം 30,000 സ്വദേശികൾ ബിരുദം പൂർത്തിയാക്കി പുറത്തിറങ്ങുന്നു. ഇവർക്കെല്ലാം തൊഴിൽ നൽകാൻ സർക്കാറിന് കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മുൻകാലത്തെ പോലെ സർക്കാർ മേഖലയിൽ വ്യാപക നിയമനത്തിന് ബജറ്റ് കമ്മിയും വരുമാനക്കുറവും സർക്കാറിനെ അനുവദിക്കുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newslocalization
News Summary - localization-kuwait-gulf news
Next Story