അറവുശാലയിൽ വൻ തിരക്ക്; ഒരുമിച്ചെത്തരുതെന്ന് അധികൃതർ
text_fieldsഅടുത്തദിവസങ്ങളിലും അവസരമുണ്ടെന്നും കോവിഡ് പ്രോേട്ടാകോൾ പാലിക്കണമെന്നും അധികൃതർ കുവൈത്ത് സിറ്റി: ബലിപെരുന്നാളിനോടനുബന്ധിച്ച് അറവുശാലയിൽ വൻ തിരക്ക് അനുഭവപ്പെട്ടു. പെരുന്നാൾ ദിവസം ആയിരക്കണക്കിനാളുകളാണ് ബലിമൃഗത്തെ വാങ്ങാനെത്തിയത്. അടുത്ത ദിവസങ്ങളിലും ബലിയർപ്പിക്കാൻ അവസരമുണ്ടെന്നും എല്ലാവരും ഒരുമിച്ചെത്തി തിരക്ക് കൂേട്ടണ്ടതില്ലെന്നും അധികൃതർ അഭ്യർഥിച്ചു. കോവിഡ് പശ്ചാത്തലത്തിലാണ് അധികൃതർ ഇത്തരത്തിൽ അഭ്യർഥിച്ചത്. ഒരു ബലിമൃഗത്തെ വാങ്ങാൻ ഒരാൾ മാത്രമേ വരാൻ പാടുള്ളൂ. കുട്ടികളെ അകത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. മാസ്ക് നിർബന്ധമാണ്. അതിനിടെ അനധികൃത അറവുകേന്ദ്രങ്ങളിൽ അധികൃതർ പരിശോധന നടത്തി. വിവിധ സ്ഥലങ്ങളിലായി നിരവധിപേർ പിടിയിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.