ആനന്ദക്കണ്ണീരോടെ അവർ അഞ്ചുപേർ നാടണഞ്ഞു
text_fieldsകുവൈത്ത് സിറ്റി: മാസങ്ങളായി ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിലായിരുന്ന അഞ്ച് മ ലയാളികൾ ഒടുവിൽ നാടണഞ്ഞു. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി പ്രദീപ് കുമാർ, കൊല്ലം കണ്ണനലൂർ സ്വദേശി അനിൽകുമാർ, എറണാകുളം കൊടുങ്ങലൂർ സ്വദേശി ബാബു ചിദംബരം, ആലു വ സ്വദേശി ഷിയാസ്, കോഴിക്കോട് കടലുണ്ടി സ്വദേശി ഷൈലേഷ് എന്നിവരാണ് കെ.കെ.എം.എ മാഗ്നറ്റ് പ്രവർത്തകരുടെ ഇടപെടലിൽ കുവൈത്ത് വിട്ടത്. ട്രാവൽ ഏജൻസി വഴി എത്തി ഒരു വർഷമായി കുവൈത്തിലെ അൽ റായിയിലെ പ്ലാസ്റ്റിക് കമ്പനിയിൽ ജോലിചെയ്തുവരുകയായിരുന്നു ഇവർ.
കമ്പനി നഷ്ടത്തിലായതോടെ ശമ്പളം ലഭിക്കാതായി. പിറകെ കമ്പനിയിൽനിന്ന് പറഞ്ഞുവിടുകയും തൊഴിലുടമ സിവിൽ െഎ.ഡിയും പാസ്പോർട്ടും പിടിച്ചുവെക്കുകയും ചെയ്തു.
കഴിഞ്ഞ മാർച്ചു മുതൽ അബ്ബാസിയയിൽ ചില സുമനസ്സുകളുടെ കാരുണ്യത്താൽ ഭക്ഷണം ഏർപ്പാട് ചെയ്തെങ്കിലും ഏപ്രിലിൽ ഇഖാമ കാലാവധി കഴിഞ്ഞു. സ്പോൺസറെ സമീപിച്ചെങ്കിലും സിവിൽ െഎ.ഡിയോ പാസ്പോർട്ടോ കൊടുക്കാൻ തയാറായില്ല. നാട്ടിലേക്ക് തിരികെ പോകാനുള്ള എല്ലാ വഴികളുമടഞ്ഞപ്പോൾ ഇവർ കെ.കെ.എം.എ മാഗ്നറ്റിനെ സമീപിച്ചു. മാഗ്നറ്റ് ടീം കുവൈത്തിയുമായി ബന്ധപ്പെട്ട് സമ്മർദം ചെലുത്തി സിവിൽ െഎ.ഡിയും പാസ്പോർട്ടും എംബസിയിൽ സറണ്ടർ ചെയ്യിച്ചു.
റെസിഡൻസി ഇല്ലാത്ത ഇവരെ നാട്ടിലേക്ക് അയക്കുന്നതിനുള്ള തുടർപ്രവർത്തനം തുടങ്ങുമ്പോൾ ഏപ്രിൽ മുതലുള്ള മൂന്നുമാസത്തെ 180 ദീനാർ വീതം 900 ദീനാർ പിഴയും കൂടാതെ ടിക്കറ്റിനുള്ള ഫണ്ടും കണ്ടെത്തേണ്ട അവസ്ഥയായിരുന്നു. സുമനസ്സുകളുടെ സഹായത്തോടെ പണം കണ്ടെത്തി കഴിഞ്ഞ ദിവസം ഇവർ ഇൻഡിഗോ എയർലൈനിൽ കൊച്ചിയിലേക്കു യാത്രയായി.മാഗ്നറ്റ് അംഗങ്ങളായ ഷാഫി കരുനാഗപ്പള്ളി, വി.കെ. ഗഫൂർ, അനസ് സയ്യിദ് സാൽമിയ, പി.പി. സലീം എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.