Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതാൽക്കാലിക ലേബർ...

താൽക്കാലിക ലേബർ സിറ്റി നിർമാണ ചുമതല മുനിസിപ്പാലിറ്റിക്ക്

text_fields
bookmark_border
താൽക്കാലിക ലേബർ സിറ്റി നിർമാണ ചുമതല മുനിസിപ്പാലിറ്റിക്ക്
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽ നഗരപ്രാന്തങ്ങളിലുള്ള പ്രോജക്ട് തൊഴിലാളികൾക്കായി താൽ ക്കാലിക ലേബർ സിറ്റി നിർമിക്കാൻ മന്ത്രിസഭ മുനിസിപ്പാലിറ്റിയെ ചുമതലപ്പെടുത്തി. കഴ ിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിേൻറതാണ് തീരുമാനം. ധനമന്ത്രാലയം, മാൻപവർ അതോറിറ്റി എന്നിവയുടെ സഹകരണം ഇക്കാര്യത്തിലുണ്ടാകണമെന്നും മന്ത്രിസഭ നിർദേശിച്ചു. പ്രീഫാബ്രിക്കേറ്റഡ് വസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്ന താമസകേന്ദ്രങ്ങൾ പ്രോജക്ട് കഴിയുന്നതോടെ പൊളിച്ചുനീക്കും. ഇത്തരം കെട്ടിടങ്ങൾക്ക് നിർമാണച്ചെലവ് കുറവാണെന്നതിന് പുറമെ പ്രോജക്ട് കഴിയുന്നതോടെ പൊളിച്ചെടുത്ത് മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കാമെന്നും മെച്ചമാണ്. പ്രോജക്ടുകൾക്കു സമീപംതന്നെ താമസവും ഒരുക്കുന്നതോടെ തൊഴിലാളികൾക്ക് യാത്രചെയ്യുന്നത് ഒഴിവാക്കാനാവും. ഇത് റോഡിൽ ഗതാഗതത്തിരക്ക് കുറക്കാനിടയാക്കും. ചെറുതും വലുതുമായ നൂറുകണക്കിന് പ്രോജക്ടുകളാണ് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നടക്കുന്നത്. ഇതിനു പുറമെ കുവൈത്തിൽ സ്വകാര്യ മേഖലയിൽ സ്ഥിരമായി ആറ് ലേബർ സിറ്റികൾ നിർമിക്കാൻ ആലോചനയുണ്ട്.


വിദേശി തൊഴിലാളികൾക്കായി എല്ലാ സൗകര്യങ്ങളോടുംകൂടിയാണ് ലേബർ സിറ്റികൾ നിർമിക്കുക. ചെറിയ വരുമാനക്കാരായ ബാച്ചിലർമാരെ ഉദ്ദേശിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യസേവനങ്ങളും വിനോദ സൗകര്യങ്ങളും വ്യാപാരകേന്ദ്രങ്ങളും ഉൾക്കൊള്ളുന്ന ബൃഹദ് പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. ഒരു ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയുള്ളതാവും ഒാരോ ലേബർ സിറ്റികളും. മിന അബ്ദുല്ല, സുബ്ഹാൻ ബ്ലോക്ക് അഞ്ച്, സുബ്ഹാൻ ബ്ലോക്ക് 11, ഷദാദിയ വ്യവസായകേന്ദ്രത്തിന് സമീപം, മുനിസിപ്പൽ സ്ക്രാപ് യാർഡിന് തെക്കുവശം, തീർഥാടകൾ ഒരുമിച്ചുകൂടുന്ന സ്ഥലത്തിെൻറ പടിഞ്ഞാറുവശം എന്നിവിടങ്ങളിലാണ് ലേബർ സിറ്റി പണിയാനുദ്ദേശിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newslabour city
News Summary - labour city-kuwait-gulf news
Next Story