ഗസ്സ വെടിനിർത്തൽ കരാറിനെ സ്വാഗതംചെയ്ത് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഗസ്സ വെടിനിർത്തലിനെ സ്വാഗതം ചെയ്ത കുവൈത്ത് ഖത്തറും ഈജിപ്തും യു.എസും ഉൾപ്പെടെ അന്താരാഷ്ട്ര സമൂഹം സമാധാനം സാധ്യമാക്കാൻ എടുത്ത പരിശ്രമങ്ങളെ അഭിനന്ദിച്ചു.
ഫലസ്തീനികളുടെ ദുരിതത്തിന് ശാശ്വത പരിഹാരമാകാൻ ഇതോടെ കഴിയുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ പ്രതീക്ഷ പ്രകടിപ്പിച്ചു. ഗാസയിലെ ജനങ്ങൾക്ക് സുരക്ഷിതവും സ്ഥിരമായതുമായ മാനുഷിക സഹായവിതരണം ലഭ്യമാകാൻ ഇതു വഴിയൊരുക്കും.
ഫലസ്തീൻ ജനതക്കെതിരായ തുടർച്ചയായ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിന് കരാര്‍ സഹായകരമാകും. 1967ലെ അതിർത്തി അടിസ്ഥാനമാക്കി കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള പലസ്തീൻ ജനതയുടെ അവകാശത്തെ പൂർണമായും പിന്തുണക്കുന്നതായി കുവൈത്ത് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

