കുൈവത്തിൽ വിദേശികൾക്ക് ക്വാട്ട നിശ്ചയിക്കാമെന്ന് പാർലമെൻറ് സമിതി
text_fieldsകുവൈത്ത് സിറ്റി: ഒാരോ വിദേശ രാജ്യക്കാർക്കും ക്വാട്ട നിശ്ചയിക്കുന്നത് കുവൈത്ത് ഭരണഘടനക്ക് എതിരല്ലെന്ന് പാർലമെൻറിെൻറ ലീഗൽ ആൻഡ് കോൺസ്റ്റിറ്റ്യൂഷനൽ സമിതി. കരടുനിയമം വിശദമായ പഠനത്തിനായി ബന്ധപ്പെട്ട സമിതിക്ക് കൈമാറി. അഞ്ച് പാർലിമെൻറ് അംഗങ്ങൾ ചേർന്നാണ് വിദേശികൾക്ക് ക്വാട്ട നിശ്ചയിക്കണമെന്ന കരട് നിർദേശം മുന്നോട്ടുവെച്ചത്. ബിൽ പാർലമെൻറും മന്ത്രിസഭയും അംഗീകരിക്കുകയാണെങ്കിൽ കുവൈത്തിലെ ഏറ്റവും വലിയ വിദേശി സമൂഹമായ ഇന്ത്യക്കാരെയാവും കൂടുതൽ ബാധിക്കുക.
ഒാരോ വിദേശി സമൂഹത്തിനും പരമാവധി ക്വാട്ട നിശ്ചയിക്കണമെന്നാണ് കരടുനിയമത്തിൽ പറയുന്നത്. രാജ്യത്തെ ഏറ്റവും വലിയ വിദേശി സമൂഹമായ ഇന്ത്യക്കാർ മൊത്തം ജനസംഖ്യയുടെ 15 ശതമാനത്തിലും ഫിലിപ്പൈൻസ്, ഈജിപ്ത്, ശ്രീലങ്ക എന്നീ രാജ്യക്കാർ പത്തു ശതമാനത്തിലും കൂടാൻ പാടില്ല എന്നാണ് നിർദേശം. ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ, വിയറ്റ്നാം എന്നീ രാജ്യക്കാർക്ക് മൂന്ന് ശതമാനമാണ് കരട് ബില്ലിലെ ക്വാട്ട. 43 ലക്ഷമാണ് കുവൈത്ത് ജനസംഖ്യ. 10.29 ലക്ഷം ഇന്ത്യക്കാരാണ് കുവൈത്തിലുള്ളത്. നിർദേശം നിയമമായാൽ ലക്ഷക്കണക്കിന് വിദേശികൾ തിരിച്ചുപോവേണ്ടി വരും.
നേരത്തെ പലതവണ ക്വാട്ട നിർദേശം പാർലിമെൻറിൽ വന്നിരുന്നെങ്കിലും അംഗീകാരം ലഭിച്ചിരുന്നില്ല. കോവിഡ് പശ്ചാത്തലത്തിൽ വിദേശികളുടെ എണ്ണം കുറക്കുന്ന കാര്യം സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അതേസമയം, മുകളിൽ പറഞ്ഞ നിരക്കിൽ ക്വാട്ട നിശ്ചയിച്ചാൽ പ്രായോഗികമായി ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. ഗാർഹികത്തൊഴിലാളി ക്ഷാമവും ചില തസ്തികകളിൽ യോഗ്യരായ സ്വദേശികളെ ലഭിക്കാത്തതും സ്വദേശിവത്കരണത്തിലെ പ്രധാന തടസ്സമാണ്. റിയൽ എസ്റ്റേറ്റ് യൂനിയെൻറ ഭാഗത്തുനിന്നുള്ള ശക്തമായ സമ്മർദ്ദവും വിദേശികളെ ഒഴിവാക്കുന്നതിന് എതിരായി ഉണ്ട്. നവംബറിൽ പാർലമെൻറ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എം.പിമാർ വിദേശികൾക്കെതിരായ നിലപാടുകൾ ശക്തിപ്പെടുത്തിയിട്ടുണ്ട്.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.