Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത് എസ്.സി...

കുവൈത്ത് എസ്.സി സൂപ്പർ കപ്പ് ജേതാക്കൾ

text_fields
bookmark_border
കുവൈത്ത് എസ്.സി സൂപ്പർ കപ്പ് ജേതാക്കൾ
cancel
camera_alt

 സൂപ്പർ കപ്പ് ജേതാക്കളായ കുവൈത്ത് സ്പോർട്ടിങ് ക്ലബ് ടീം

കുവൈത്ത് സിറ്റി: കുവൈത്ത് സ്പോർട്ടിങ് ക്ലബിന് സൂപ്പർ കപ്പിൽ എട്ടാം കിരീടം. ശൈഖ് ജാബിർ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ ഫൈനലിൽ ഖാദിസിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 7-6 ന് തോൽപ്പിച്ചാണ് ടീം ജേതാക്കളായത്.

നിശ്ചിത സമയത്തും അധികസമയത്തതും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു. തുടർന്നാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്. സ്കോർ നില സൂചിപ്പിക്കുന്നതു പോലെ തുല്യ ശക്തികളുടെ പോരാട്ടത്തിനാണ് ജാബിർ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

ആറാം മിനിറ്റിൽ അഹ്‌മദ് അൽ സാങ്കിയിലൂടെ കുവൈത്ത് എസ്.സിയാണ് ആദ്യ ഗോൾ നേടിയത്. 34-ാം മിനിറ്റിൽ ഈദ് അൽ റാഷിദിയിലൂടെ ഖാദിസിയ സമനില പിടിച്ചു. തുടർന്ന് ഇരുടീമുകളും കൊണ്ടും കൊടുത്തും ഗോളിലേക്കും കിരീടത്തിലേക്കും കണ്ണെറിഞ്ഞെങ്കിലും കളിസമയത്തിൽ വലയനങ്ങിയില്ല. ടീമുകൾ പ്രതിരോധം കനപ്പിച്ചതോടെ മത്സരം പരുക്കനും കുറച്ചൊക്കെ വിരസവുമായി. ഇതിനിടയിലും ഒറ്റപ്പെട്ട നല്ല മുന്നേറ്റങ്ങൾ കാണാൻ കഴിഞ്ഞു.

അവസാന നിമിഷങ്ങളിൽ വാശി മൂത്തു. അധികസമയത്തും നല്ല നീക്കങ്ങൾക്ക് മൈതാനം സാക്ഷ്യം വഹിച്ചു. സാൽമിയയെ 4-1ന് തോൽപ്പിച്ചാണ് കുവൈത്ത് ഫൈനലിലെത്തിയത്. അൽ അറബിയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് ഖാദിസിയ കലാശപ്പോരിന് യോഗ്യത നേടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Super CupKuwait News
News Summary - kuwait sc super cup winners
Next Story