കുവൈത്ത്- ഫിലിപ്പീൻസ് ബന്ധം വീണ്ടും വഷളാവുന്നു റിക്രൂട്ട്മെൻറ് നിർത്തുമെന്ന് മുന്നറിയിപ്പ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലേക്ക് റിക്രൂട്ട്മെൻറ് വിലക്കുമെന്ന് വീണ്ടും ഫിലിപ്പീ ൻസ് മുന്നറിയിപ്പ് നൽകി. വീണ്ടും കുവൈത്തിൽ ഫിലിപ്പീനോ തൊഴിലാളി ലൈംഗികമായി പീഡി പ്പിക്കപ്പെട്ട് കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഫിലിപ്പീൻസ് ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്. കോൺസ്റ്റാൻഷ്യ ലാഗോ ദയാഗ് (48) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇവരുടെ ശരീരത്തിൽ പീഡനമേറ്റതിെൻറ അടയാളങ്ങളുണ്ട്. 2016 ജനുവരി മുതൽ കുവൈത്തിൽ ഗാർഹികത്തൊഴിലാളിയാണിവർ. കേസ് കൈകാര്യം ചെയ്യാൻ ഫിലിപ്പീൻസ് എംബസി അഭിഭാഷകനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എംബസി ഷർഷെ ദഫേ മുഹമ്മദ് നൂർദീൻ പെൻഡോസിന കുവൈത്ത് ഫോറൻസിക് വകുപ്പിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം ഫിലിപ്പീനോ ഗാർഹികത്തൊഴിലാളി ജൊആന ഡാനിയേലയുടെ മൃതദേഹം ഫ്രീസറിൽ കണ്ടെത്തിയ സംഭവം അന്താരാഷ്ട്ര തലത്തിൽ ചർച്ചയായി. പിന്നീട് ഗാർഹികത്തൊഴിലാളികളെ സ്പോൺസർമാരിൽനിന്ന് ഒളിച്ചോടാൻ എംബസി ജീവനക്കാർ സഹായിക്കുകയും ഇതിെൻറ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തത് ഇരുരാജ്യങ്ങളും തമ്മിൽ പ്രശ്നത്തിലേക്ക് നയിച്ചു. മുഴുവൻ തൊഴിലാളികളോടും കുവൈത്തിൽനിന്ന് മടങ്ങാൻ ഫിലിപ്പീൻസ് പ്രസിഡൻറ് റോഡ്രിഗോ ദുതെർത് ആഹ്വനം ചെയ്തു. ഏറെ ചർച്ചകൾക്കൊടുവിൽ പ്രശ്നം പരിഹരിക്കുകയും ഇരു രാജ്യങ്ങളും തമ്മിൽ പുതിയ റിക്രൂട്ട്മെൻറ് കരാർ ഒപ്പിടുകയും ചെയ്തു. തൊഴിലാളികളുടെ അവകാശങ്ങൾക്ക് വലിയ വില കൽപിക്കുന്നതാണ് പുതിയ കരാർ. കുവൈത്തിലെ ഫിലിപ്പീനോകളിൽ 60 ശതമാനവും ഗാർഹികത്തൊഴിലാളികളാണ്. കുവൈത്തിലെ നാലാമത്തെ വലിയ വിദേശി സമൂഹമാണ് ഫിലിപ്പീനോകൾ. വീണ്ടും തൊഴിലാളി പീഡനം ആവർത്തിച്ച സാഹചര്യത്തിലാണ് ഫിലിപ്പീനോ തൊഴിലാളികളെ അയക്കുന്നത് നിർത്തുമെന്ന് ഭീഷണി മുഴക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.