കൊറോണ പ്രതിരോധം: നിയമലംഘകർക്ക് കനത്ത ശിക്ഷ; പാർലമെൻറ് അംഗീകരിച്ചു
text_fieldsകുവൈത്ത് സിറ്റി: കൊറോണ വൈറസ് പ്രതിരോധത്തിന് സർക്കാർ പുറപ്പെടുവിച്ച ആരോഗ്യ മാർഗനിർദേശങ്ങൾ ലംഘിക്കുന ്നവർക്ക് കനത്ത ശിക്ഷ നൽകുന്ന
കരടുനിയമം കുവൈത്ത് പാർലമെൻറ് ഏകകണ്ഠമായി അംഗീകരിച്ചു. കൊറോണ വൈറസ് പേ ാലെയുള്ള പകർച്ച രോഗങ്ങൾ ബോധപൂർവം മറ്റുള്ളവരിലേക്ക് പകരാൻ ഇടവരുത്തിയാൽ കുറഞ്ഞത് പത്ത് വർഷം തടവും 30000 ദീനാ ർ പിഴയും നൽകുന്നതാണ് നിർദ്ദിഷ്ട നിയമം.
വൈറസ് പ്രതിരോധത്തിനായി സർക്കാർ ഇറക്കിയ ഉത്തരവുകൾ ലംഘിക്കുന്നവർക്ക് ആറുമാസം വരെ തടവും 10000 ദീനാർ പിഴയും വിധിക്കുന്നതാണ് നിയമം. പകർച്ച വ്യാധി മറ്റുള്ളവരിലേക്ക് പകരാൻ ബോധപൂർവം ഇടവരുത്തി മരണത്തിന് കാരണക്കാരനായാൽ മരണശിക്ഷയോ ജീവപര്യന്തം തടവോ വിധിക്കാനായിരുന്നു പാർലമെൻറിെൻറ ആരോഗ്യ സമിതി ആദ്യം ശിപാർശ ചെയ്തത്. കൂടുതൽ ചർച്ചകൾക്ക് ശേഷം ശിക്ഷ കുറക്കുകയായിരുന്നു. കൊറോണ വൈറസ് പ്രതിരോധത്തിനായി സർക്കാർ സ്വീകരിച്ചുവരുന്ന നടപടികളെ പാർലമെൻറ് അംഗങ്ങൾ പ്രശംസിച്ചു.
പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറയും ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹിെൻറയും മറ്റു മന്ത്രിമാരുടെയും നേതൃത്വത്തിൽ മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും ഇതിന് എല്ലാവിധ പിന്തുണയും അറിയിക്കുന്നതായും എം.പിമാർ ചൂണ്ടിക്കാട്ടി. എം.പിമാരുടെ പിന്തുണക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. വിദേശത്തുള്ള കുവൈത്തികളെ തിരിച്ചെത്തിക്കുന്നത് വേഗത്തിലാക്കാൻ ചർച്ചയിൽ എം.പിമാർ ആവശ്യപ്പെട്ടു. കൊറോണ വൈറസ് രാജ്യത്തിെൻറ സാമ്പത്തിക വ്യവസ്ഥയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതം സംബന്ധിച്ച് പഠിച്ച് മാസാന്ത റിപ്പോർട്ട് സമർപ്പിക്കാൻ പാർലമെൻറിെൻറ ഫിനാൻഷ്യൽ ആൻഡ് ബജറ്റ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.