Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവന്ദേ ഭാരത്...

വന്ദേ ഭാരത് കുവൈത്തിൽനിന്ന് ഇന്ന്  അഞ്ചു വിമാനങ്ങൾ

text_fields
bookmark_border
വന്ദേ ഭാരത് കുവൈത്തിൽനിന്ന് ഇന്ന്  അഞ്ചു വിമാനങ്ങൾ
cancel

കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിമൂലം വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിെൻറ നാലാംഘട്ട ഭാഗമായി കുവൈത്തിൽനിന്നുള്ള വിമാന സർവിസുകൾ ബുധനാഴ്ച ആരംഭിക്കും. ബുധനാഴ്ച കുവൈത്തിൽനിന്ന് അഞ്ചു വിമാനങ്ങളുണ്ട്. ജയ്പുരിലേക്ക് രണ്ടു വിമാനവും അഹ്മദാബാദ്, ബംഗളൂരു, ലഖ്നോ എന്നിവിടങ്ങളിലേക്ക് ഒാരോ വിമാനവുമാണുള്ളത്. കുവൈത്തിൽനിന്ന് കേരളത്തിലേക്കുള്ള ആദ്യ വിമാനം ജൂലൈ 10ന് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കാണ്. 11ന് കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് വിമാനമുണ്ട്. തുടർന്നുള്ള ദിവസങ്ങളിലും കേരളത്തിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും കുവൈത്തിൽനിന്ന് വിമാനമുണ്ട്. വിശദമായ ഷെഡ്യൂൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റിലെ https://www.mea.gov.in/phase-4.htm എന്ന ലിങ്കിൽ പരിശോധിക്കാം. 

നാലാം ഘട്ടത്തിൽ വിവിധ രാജ്യങ്ങളിൽനിന്ന് 497 വിമാനങ്ങളുടെ പട്ടിക കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. കുവൈത്തിൽനിന്ന് 101 വിമാനങ്ങളാണ് പട്ടികയിലുള്ളത്. ഇതിൽ 40 എണ്ണം കേരളത്തിലേക്കാണ്. കുവൈത്തിൽനിന്ന് 41 സർവിസുകൾ ഗോ എയറും 60 സർവിസുകൾ ഇൻഡിഗോയുമാണ് നടത്തുന്നത്. കുവൈത്തിൽനിന്ന് ഒരു ഘട്ടത്തിൽ ഇത്രയേറെ വിമാനം അനുവദിക്കുന്നത് ആദ്യമായാണ്. എന്നാൽ, ഇത്രയധികം വിമാനങ്ങളിലേക്ക് ആളുണ്ടാവുമോയെന്ന് സംശയമാണ്. തിരിച്ചുവരവ് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനാൽ കുവൈത്തിലെ വിദേശ തൊഴിലാളികളിൽ വലിയൊരു വിഭാഗം ഇപ്പോൾ പോകാൻ ആഗ്രഹിക്കുന്നില്ല. കുവൈത്ത് വിപണി നിയന്ത്രണങ്ങൾ പതിയെ നീക്കുന്നതും ആളുകളെ ഇവിടെ തുടരാൻ പ്രേരിപ്പിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnews
News Summary - kuwait, kuwaitnews, gulfnews
Next Story