വിമാനത്താവള പ്രവർത്തനം പൂർണതോതിലാവാൻ ഒരു വർഷമെടുക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ പ്രവർത്തനം പൂർണതോതിലാവാൻ ഒരു വർഷത്തിലേറെ സമയമെടുക്കും. വ്യോമയാന വകുപ്പ് പുറത്തുവിട്ട സമയക്രമം അനുസരിച്ച് 2021 ആഗസ്റ്റിലാണ് പ്രവർത്തനം പൂർണ തോതിലാവുക. മൂന്നു ഘട്ടത്തിലായാണ് കമേഴ്സ്യൽ വിമാന സർവിസ് ആരംഭിക്കുന്നത്. ആഗസ്റ്റ് ഒന്നുമുതൽ ആരംഭിക്കുന്ന ആദ്യഘട്ടത്തിൽ പ്രതിദിനം 10,000 യാത്രക്കാർക്കാണ് സേവനം ഉപയോഗപ്പെടുത്താനാവുക.
30 ശതമാനം ജീവനക്കാരാണ് ജോലിയിലുണ്ടാവുക. പ്രതിദിനം 100 വിമാന സർവിസുകളാണ് പരമാവധി ഉണ്ടാവുക. 2021 ഫെബ്രുവരിയിൽ ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ വിമാന സർവിസുകളുടെ എണ്ണം 200 വരെ ആയി ഉയരും. 20,000 വരെ യാത്രക്കാരെ ഇൗ ഘട്ടത്തിൽ ഉൾക്കൊള്ളും. 60 ശതമാനം ജീവനക്കാരെ ഇൗ ഘട്ടത്തിൽ ജോലിക്ക് നിയോഗിക്കും. 2021 ആഗസ്റ്റ് ഒന്നിന് പ്രവർത്തനം പൂർണതോതിലേക്ക് ഉയർത്തും.
പ്രതിദിനം 300 വിമാനങ്ങൾ വരെ ഇൗ ഘട്ടത്തിൽ സർവിസ് നടത്തും. അതേസമയം, കമേഴ്സ്യൽ വിമാന സർവിസ് പുനരാരംഭിച്ചാലും ആദ്യഘട്ടത്തിൽ ഇന്ത്യക്കാർ ഉൾപ്പെടെ വിദേശികളുടെ തിരിച്ചുവരവിന് പി.സി.ആർ പരിശോധന നിർബന്ധമാണ്. കുവൈത്തിലേക്കുള്ള വരവിെൻറ നിബന്ധനകൾ വ്യോമയാന വകുപ്പ് അടുത്ത ദിവസം പുറത്തുവിടും. മന്ത്രിസഭ നിർദേശങ്ങൾക്ക് അനുസൃതമായി ആരോഗ്യ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും വിമാനത്താവളത്തിൽ വാണിജ്യ സർവിസുകൾ പുനരാരംഭിക്കുക. ഇതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ പദ്ധതി തയാറാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.