പൊതുമാപ്പ് ഉപയോഗിക്കാത്ത താമസനിയമലംഘകരെ കരിമ്പട്ടികയിലാക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്താത്ത താമസനിയമലംഘകരെ കരിമ്പട്ടികയിൽപെടുത്തുമെന്ന് റിപ്പോർട്ട്. ഇവർക്ക് പിഴയടച്ചാലും വിസ പുതുക്കാൻ കഴിയില്ല. നാടുകടത്തലിന് വിധേയാവുകയായിരിക്കും ഇവർക്കു മുന്നിലുള്ള വഴിയെന്ന് സുരക്ഷാവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 72 ദശലക്ഷത്തോളം ദീനാർ ഇവരിൽനിന്ന് പിഴ ലഭിക്കാനുണ്ട്. അത് അവഗണിച്ചാണ് നാടുകടത്തൽ എന്ന കർശന നിലപാടിലേക്ക് അധികൃതർ എത്തുന്നത്.
രണ്ടുതവണ പൊതുമാപ്പ് നൽകിയിട്ടും ഭൂരിഭാഗം താമസനിയമലംഘകരും പ്രയോജനപ്പെടുത്താൻ തയാറാവാത്തതിനാലാണ് അധികൃതർ നിലപാട് കടുപ്പിച്ചത്. കോവിഡ് പ്രതിസന്ധിയും ലോക്ഡൗണും കഴിഞ്ഞാൽ കർശന പരിശോധന നടത്തി അനധികൃത താമസക്കാരെ പിടികൂടി നാടുകടത്താനാണ് നീക്കം. പൊതുമാപ്പിൽ രജിസ്റ്റർ ചെയ്തവർക്ക് പിഴ ഒഴിവാക്കി നൽകിയതിനൊപ്പം നിയമാനുസൃതം പുതിയ വിസയിൽ കുവൈത്തിലേക്ക് തിരിച്ചുവരാൻ അനുമതിയും നൽകിയിരുന്നു.
എന്നാൽ, കരിമ്പട്ടികയിൽപെടുന്നവർക്ക് അത്തരം അവസരം ഉണ്ടാവില്ല. ഇവരിൽ പലരും നീണ്ട വർഷങ്ങളായി രാജ്യത്ത് അനധികൃതമായി താമസിച്ചുവരുന്നതായാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ വിലയിരുത്തൽ. 15 രാജ്യങ്ങളിൽനിന്നുള്ള ഒരു ലക്ഷത്തിലധികം പേർ വരും രാജ്യത്തെ അനധികൃത താമസക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.