സ്വകാര്യ മേഖലയിലെ സ്വദേശികളുടെ അലവൻസ് ഇരട്ടിയാക്കി
text_fieldsസ്വകാര്യ മേഖലയിലെ ജോലിക്ക് കുവൈത്തികളെ പ്രേരിപ്പിക്കാനാണ് അലവൻസ് ഇരട്ടിയാക്കിയത്
കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ സ്വദേശികളുടെ അലവൻസ് ഇരട്ടിയാക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
പൊതുമേഖലയിൽ എല്ലാവർക്കും ജോലി നൽകാൻ സാധിക്കാത്ത സാഹചര്യത്തിൽ സ്വകാര്യ മേഖലയിലെ ജോലിക്ക് കുവൈത്തികളെ പ്രേരിപ്പിക്കാനാണ് അലവൻസ് ഇരട്ടിയാക്കിയത്.
സ്വകാര്യ മേഖലയിൽ ജോലിയെടുക്കാൻ കുവൈത്തികൾ താൽപര്യം കാണിക്കാത്ത സ്ഥിതിയുണ്ട്. ജോലിക്ക് അപേക്ഷിച്ച് കാത്തിരിക്കുന്നവർക്ക് മാൻപവർ അതോറിറ്റി അവസരമൊരുക്കിയപ്പോൾ ഭൂരിഭാഗവും തയാറായില്ല.
സെക്കൻഡറി, ഇൻറർമീഡിയറ്റ് യോഗ്യതയുള്ളവരുടെ ആനുകൂല്യം പ്രതിമാസം 161 ദീനാറും ലോവർ സർട്ടിഫിക്കറ്റുള്ളവരുടേത് 161 ദീനാറുമാണ് നിലവിൽ. തൊഴിൽ സ്ഥാപനത്തിലെ ശമ്പളത്തിനു പുറമെ സർക്കാർ നൽകിവരുന്ന അലവൻസാണിത്.
എന്നിട്ടും താൽപര്യം കാണിക്കാത്ത പശ്ചാത്തലത്തിലാണ് ഇരട്ടിയാക്കാൻ തീരുമാനിച്ചത്. സ്വകാര്യമേഖലയിൽ സ്വദേശികളുടെ ശമ്പളം വെട്ടിക്കുറച്ചാൽ കുറവ് വരുന്ന തുക സർക്കാർ നൽകാനും തീരുമാനിച്ചു.
കോവിഡ് പ്രതിസന്ധി വിപണിയെ ഉലച്ച സാഹചര്യത്തിൽ സ്വകാര്യ മേഖലയിൽ ശമ്പളം വെട്ടിക്കുറക്കുന്നുണ്ട്. അതേസമയം, ഇൗ തീരുമാനത്തെ അബ്ദുല്ല അൽ കൻദരി എം.പി വിമർശിച്ചു. സ്വകാര്യ കമ്പനികൾക്ക് ശമ്പളം കുറക്കാൻ പ്രേരണ നൽകുന്നതാണിതെന്നാണ് വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.