കുവൈത്തിൽനിന്ന് 171 ഇന്ത്യക്കാർ കൂടി നാടണഞ്ഞു
text_fieldsകുവൈത്ത് സിറ്റി: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിെൻറ ഭാഗമായി കുവൈത്തിൽനിന്ന് ഞായറാഴ്ച 171 ഇന്ത്യക്കാർ യാത്ര തിരിച്ചു. ദൗത്യത്തിെൻറ രണ്ടാം ദിവസം നാല് കുട്ടികൾ ഉൾപ്പെടെ യാത്രക്കാരുമായി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ചെന്നെയിലേക്ക് പറന്നു. ചൊവ്വാഴ്ച അഹ്മദാബാദിലേക്കും ബുധനാഴ്ച കോഴിക്കോേട്ടക്കും വിമാനമുണ്ട്. ശനിയാഴ്ച കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും സർവിസ് ഉണ്ടായിരുന്നു. അഹ്മദാബാദിലേക്കും കോഴിക്കോേട്ടക്കുമുള്ള യാത്രക്കാർക്ക് എയർ ഇന്ത്യ ഒാഫിസിൽനിന്ന് ഫോൺ കാൾ വന്നു.
ടേക് ഒാഫിന് നാലുമണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തി കൗണ്ടറിൽനിന്ന് ടിക്കറ്റ് കൈപ്പറ്റാനാണ് നിർദേശം. കർഫ്യൂ പശ്ചാത്തലത്തിൽ താമസ സ്ഥലത്തുനിന്ന് എംബസി വാഹന സൗകര്യം ഏർപ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും 80 ദീനാർ തന്നെയാണ് ടിക്കറ്റ് നിരക്ക്. മേയ് 14 വരെ നിശ്ചയിച്ച ഒന്നാംഘട്ട തിരിച്ചെത്തിക്കൽ ദൗത്യത്തിൽ വിവിധ രാജ്യങ്ങളിൽനിന്ന് 64 വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. കുവൈത്തിൽനിന്ന് ഇൗ ഘട്ടത്തിൽ അഞ്ച് വിമാനങ്ങളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.