പൊതുമാപ്പ്: പാസ്പോർട്ടുള്ള ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ അവസാനിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പൊതുമാപ്പ് രജിസ്ട്രേഷന് ഇന്ത്യക്കാർക്ക് അനുവദിച്ച സമയം അവസാനിച്ചു. അഞ്ചു ദിവസത ്തിനകം ആറായിരത്തോളം പേർ രജിസ്റ്റർ ചെയ്തതായാണ് വിവരം. നടപടിക്രമങ്ങൾ പൂർത്തിയാക്കിയവരെ വിവിധ ഷെൽട്ടറുകളിൽ പാ ർപ്പിച്ചിരിക്കുകയാണ്. കാലാവധിയുള്ള പാസ്പോർട്ട് കൈവശമുള്ളവരുടെ രജിസ്ട്രേഷനാണ് പൂർത്തിയായത്. ഫർവാനിയ, ജലീബ് അൽ ശുയൂഖ് എന്നിവിടങ്ങളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും രണ്ടു വീതം കേന്ദ്രങ്ങളാണ് പൊതുമാപ്പ് രജിസ്ട്ര േഷന് ആഭ്യന്തര മന്ത്രാലയം സജ്ജീകരിച്ചത്.
ഏപ്രിൽ 16 മുതൽ 20 വരെ തീയതികളിൽ താമസരേഖകൾ ഇല്ലാത്ത ആറായിരത്തോളം ഇന്ത്യക്കാരാണ് നാട്ടിലേക്ക് മടങ്ങാനായി രജിസ്റ്റർ ചെയ്തത്. പൊതുമാപ്പിൽ നാട്ടിൽ പോകുന്നവരുടെ യാത്രച്ചെലവ് കുവൈത്ത് ആണ് വഹിക്കുന്നത്. ഏപ്രിൽ 30 വരെയാണ് പൊതുമാപ്പ് കാലാവധി. ഇന്ത്യയിൽ വിമാന സർവിസുകൾക്ക് വിലക്കു തുടരുന്നതിനാൽ രജിസ്ട്രേഷൻ പൂർത്തിയാക്കിയവരുടെ യാത്രയിലെ അനിശ്ചിതത്വം തുടരുകയാണ്. അതിനിടെ പാസ്പോർട്ടോ ഔട്ട്പാസോ ഇല്ലാത്ത നിരവധി പേർക്ക് രജിസ്ട്രേഷൻ പൂർത്തിയാക്കാനായിട്ടില്ല. എംബസി അടിയന്തര യാത്രാരേഖ അനുവദിക്കാതെ ഇത്തരക്കാർക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താനാവില്ല.
എംബസി നിയോഗിച്ച വളൻറിയർമാർ മുഖേന ഒൗട്ട്പാസിന് അപേക്ഷിച്ചവർ ഇപ്പോൾ പൊതുമാപ്പ് രജിസ്ട്രേഷന് വരേണ്ടെന്നാണ് എംബസി അറിയിച്ചിരിക്കുന്നത്. അവർ രേഖകൾക്കായി എംബസിയിലേക്കും വരേണ്ട. എമർജൻസി സർട്ടിഫിക്കറ്റ് നടപടിക്രമങ്ങൾ പൂർത്തിയായാൽ അവരെ അറിയിക്കുകയും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുമെന്നാണ് എംബസി അറിയിച്ചിട്ടുള്ളത്. ഇത് എന്നത്തേക്ക് ശരിയാവുമെന്ന് വ്യക്തമല്ല. 7000ത്തോളം പേർ എംബസിയിൽ ഒൗട്ട്പാസിന് അപേക്ഷിച്ചിട്ടുണ്ട്.
പാസ്പോർട്ടുള്ള ചിലരും അജ്ഞത മൂലം ഒൗട്ട്പാസിന് അപേക്ഷിച്ചിട്ടുണ്ട്. പാസ്പോർട്ട്, സിവിൽ െഎഡി, എമർജൻസി സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ കൈവശമില്ലാത്തവർ ഫർവാനിയ ബ്ലോക്ക് ഒന്നിലെ ഗേൾസ് പ്രൈമറി സ്കൂളിൽ തിരിച്ചറിയൽ പരിശോധനക്ക് എത്താൻ ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം ചേർന്നാലും 13000ത്തിൽ താഴെ മാത്രമേ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന ഇന്ത്യക്കാരുണ്ടാവൂ. 2018ലെ പൊതുമാപ്പ് 15000 പേർ പ്രയോജനപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
