റസ്റ്റാറൻറ് മേഖല പ്രതിസന്ധിയിൽ
text_fieldsകുവൈത്ത് സിറ്റി: കോവിഡ് 19 ഭീതി നിലനിൽക്കുന്നതിനാൽ കുവൈത്തിലെ റസ്റ്റാറൻറ് മേഖല പ ്രതിസന്ധിയിൽ. സീസൺ സമയമായിട്ടും പല സ്ഥാപനങ്ങളിലും ആളൊഴിഞ്ഞ അവസ്ഥയാണ്. സമൂഹമാധ്യമങ്ങളിലൂടെ വരുന്ന വ്യാജ പ്രചാരണങ്ങളും ബിസിനസ് കുറയാൻ കാരണമായതായി റസ്റ്റാറൻറ് മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരി 24നാണ് കുവൈത്തിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. ഇറാനിൽനിന്നെത്തിയ മൂന്ന് യാത്രക്കാർക്കായിരുന്നു വൈറസ് ബാധ കണ്ടെത്തിയത്. രോഗവ്യാപനം തടയുന്നതിെൻറ ഭാഗമായി ദേശീയദിനാഘോഷ പരിപാടികൾ കുവൈത്ത് റദ്ദാക്കിയിരുന്നു.
തുടർദിനങ്ങളിൽ കൂടുതൽ കോവിഡ് 19 കേസുകൾ സ്ഥിരീകരിച്ചതോടെ ആളുകൾ ഭീതിയിലായി. ഇത് ദേശീയദിന അവധി നാളുകളിൽ മികച്ച വ്യാപാരം പ്രതീക്ഷിച്ച പല സ്ഥാപനങ്ങളിലും ആളൊഴിയാൻ കാരണമായി. കഫ്റ്റീരിയ, റസ്റ്റാറൻറ് മേഖലകളെയാണ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചത്. ഹോട്ടൽ ഭക്ഷണം ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാർത്ത പ്രചരിച്ചു. മലയാളികൾ കൂടുതലായി ജോലി ചെയ്യുന്ന ടാക്സി മേഖലയിലും ബാധിച്ചിട്ടുണ്ട്. വൈറസ് ഭീതിയിൽ ആളുകൾ ടാക്സികളും പൊതുവാഹനങ്ങളും ഒഴിവാക്കുന്നത് ആണ് ടാക്സി സർവിസുകൾക്ക് തിരിച്ചടിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
