കുവൈത്തിൽ ഒമ്പതു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
text_fieldsകുവൈത്ത് സിറ്റി: ചൈനയെ പിടിച്ചുലച്ച കോവിഡ് 19 കുവൈത്തിലെത്തുേമ്പാൾ കരുതലോടെ ഭര ണകൂടം. ഭയപ്പെടേണ്ട സാഹചര്യം രാജ്യത്തില്ലെന്ന് ഒാരോ മന്ത്രാലയവും ആവർത്തിച്ച് ഉണ ർത്തുന്നുണ്ട്. ഒപ്പം, ജാഗ്രത വേണമെന്ന മുന്നറിയിപ്പും നൽകുന്നു. കുവൈത്തിൽ ഇതുവരെ ഒമ്പത് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എല്ലാവരും ഇറാനിൽ നിന്നെത്തിയ വിമാനത്തിലുള്ളവരാണ്. തിങ്കളാഴ്ചയാണ് ആദ്യമായി രാജ്യത്ത് കോവിഡ് കണ്ടെത്തിയത്. ഇന്നലെ ആറു പേർക്ക് കൂടി സ്ഥിരീകരിക്കുകയായിരുന്നു. ഇവരെല്ലാം ആരോഗ്യ വകുപ്പിെൻറ നിരീക്ഷണത്തിലാണ്. ആരുടെയും നില ഗുരുതരമല്ല. വിമാനത്താവളങ്ങളിൽ എത്തുന്നവരെ മെഡിക്കൽ പരിശോധനകൾക്കുശേഷമാണ് പുറത്തുവിടുന്നത്. അതേസമയം, കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളിലേക്കുള്ള യാത്ര പൂർണമായും ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ യാത്ര ചെയ്യരുതെന്നാണ് നിർദേശം. വിദേശത്തുള്ള കുവൈത്തികൾ രോഗലക്ഷണം കണ്ടാൽ എംബസികളെ വിവരമറിയിക്കം. ജനങ്ങൾ തിങ്ങിനിറഞ്ഞ നിലയിൽ പരിപാടികൾ സംഘടിപ്പിക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. സ്കൂളുകൾ ഒരാഴ്ച അടച്ചിടുന്നതിനെപ്പറ്റി ഭരണകൂടം ആലോചിക്കുന്നുണ്ട്. ഇറാനിൽ കോവിഡ് പടർന്നതോടെ അഞ്ച് വിമാനങ്ങളിലായി 700 പേരെ കുവൈത്തിൽ തിരിച്ചെത്തിച്ചിരുന്നു. ഇൗ സംഘത്തിലുള്ളവർക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരെല്ലാവരും നിരീക്ഷണത്തിലാണ്. ഇവരിൽനിന്ന് രോഗം പുറത്തുള്ളവരിലേക്ക് പടർന്നിട്ടില്ലെന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. ആരോഗ്യ വകുപ്പിലുള്ളവർക്ക് അവധി പോലും നിഷേധിച്ച് സർവസന്നാഹമൊരുക്കിയിട്ടുണ്ട് കുവൈത്ത്. ഇറാനില്‍ മരണസംഖ്യ ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു സ്വദേശികളെ അടിയന്തരമായി കുവൈത്തിലെത്തിച്ചത്. ഇറാനിലെ ശേഷിക്കുന്ന സ്വദേശികളോട് തെഹ്റാനിലെ കുവൈത്ത് എംബസിയുമായി ബന്ധപ്പെടാനും ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.