Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസന്ദർശക വിസ...

സന്ദർശക വിസ ദുരുപയോഗം: ഇടപാടുകൾ തടയും

text_fields
bookmark_border
സന്ദർശക വിസ ദുരുപയോഗം: ഇടപാടുകൾ തടയും
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽ സന്ദർശക വിസ ദുരുപയോഗം ചെയ്യുന്ന വിദേശികളുടെ ഇടപാടുക ൾ തടഞ്ഞുവെക്കാൻ നിർദേശം. സന്ദർശക വിസയിൽ ബന്ധുക്കളെ കൊണ്ടുവന്നു നിശ്ചിതസമയത്തിനുള്ളിൽ തിരിച്ചയക്കാതിരിക്കുന്ന പ്രവണത വർധിച്ച സാഹചര്യത്തിലാണ് നടപടി. ഇത്തരക്കാരുടെ താമസകാര്യ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും തടയാനാണ് ആഭ്യന്തരമന്ത്രാലയത്തിെൻറ തീരുമാനം. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ അനസ് അൽ സാലിഹ് താമസകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി തലാൽ അൽ മഅറഫിക്ക് ഇതുസംബന്ധിച്ച നിർദേശം നൽകി. സന്ദർശക വിസയിൽ കൊണ്ടുവന്ന ബന്ധു തിരിച്ചുപോയി എന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കിയാൽ മാത്രമേ സ്പോൺസർ ചെയ്ത വിദേശിയുടെ മേലുള്ള തടസ്സം ഒഴിവാക്കാവൂ എന്നും നിർദേശമുണ്ട്.

കുടുംബ സന്ദർശനാർഥവും വാണിജ്യാവശ്യാർഥവും രാജ്യത്തെത്തി വിസ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുപോകാത്തവരുടെ എണ്ണം വർധിക്കുന്നതായി കണ്ടെത്തിതാണ് ആഭ്യന്തര മന്ത്രാലയം ഇത്തരമൊരു നീക്കത്തിന് മുതിർന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഏതാണ്ട് 30,000 വിദേശികൾ ഇത്തരത്തിൽ അനധികൃതമായി രാജ്യത്ത് തുടരുന്നതായാണ് മന്ത്രാലയത്തിെൻറ കണ്ടെത്തൽ. സിറിയൻ പൗരന്മാരാണ് ഇങ്ങനെ അനധികൃതമായി രാജ്യത്തു തുടരുന്നവരിൽ ഏറെയും. ആഭ്യന്തര യുദ്ധത്തിെൻറ ഇരകളെന്ന നിലയിൽ സിറിയക്കാർക്ക് നൽകിയ ഇളവുകൾ ദുരുപയോഗം ചെയ്താണ് പലരും രാജ്യത്തു തുടരുന്നത്. താമസനിയമലംഘകരെ പിടികൂടി നാടുകടത്താനായി രാജ്യവ്യാപകമായി ശക്തമായ പരിശോധനക്ക് തയാറെടുക്കുകയാണ് ആഭ്യന്തര മന്ത്രാലയം. ഇത്തരം ആളുകൾ അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെ വീടുകളിൽനിന്ന് പുറത്തിറങ്ങുന്നില്ല എന്നതാണ് ഇവരെ പിടികൂടുന്നതിന് മുന്നിലെ തടസ്സം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story