കൊടുംതണുപ്പിെൻറ ദിനം കഴിഞ്ഞു; ഇന്നുമുതൽ ഉൗഷ്മാവ് ഉയരും
text_fieldsകുവൈത്ത് സിറ്റി: ബുധനാഴ്ച പുലർച്ച കുവൈത്തിൽ അനുഭവപ്പെട്ടത് കൊടുംതണുപ്പ്. മരു ഭൂപ്രദേശങ്ങളിൽ അന്തരീക്ഷ ഉൗഷ്മാവ് പൂജ്യം ഡിഗ്രി സെൽഷ്യസിലും താഴെ പോയി. സൽമിയിൽ മൈനസ് മൂന്ന് ഡിഗ്രിയും മിത്രിബയിലും ഉമ്മു ഗദീറിലും മൈനസ് രണ്ട് ഡിഗ്രിയും അബ്ദ ലിയിലും ജലാലിയയിലും മൈനസ് ഒന്ന് ഡിഗ്രിയുമാണ് താപനില രേഖപ്പെടുത്തിയത്. വഫ്റയിൽ പൂജ്യം ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കുവൈത്തിലെ ഇൗ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലർച്ചയും ഉണ്ടായത്.
തണുപ്പ് പ്രതിരോധവസ്ത്രങ്ങൾ ധരിക്കാതെ പുറത്തിറങ്ങൽ പ്രയാസമായിരുന്നു. ജഹ്റയിലും കുവൈത്ത് സിറ്റിയിലും ഒരു ഡിഗ്രി സെൽഷ്യസ് ഉൗഷ്മാവ് ഉണ്ടായപ്പോൾ ഫർവാനിയ, ജലീബ് അൽ ശുയൂഖ്, സാൽമിയ, അബൂഹലീഫ, ഫഹാഹീൽ തുടങ്ങിയ ജനവാസകേന്ദ്രങ്ങളില് മൂന്ന് ഡിഗ്രി മുതലായിരുന്നു ഉൗഷ്മാവ്.
അതിനിടെ വ്യാഴാഴ്ച മുതൽ ഉൗഷ്മാവ് ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പിെൻറ പ്രവചനം. വ്യാഴാഴ്ച കുറഞ്ഞ താപനില ഏഴ് ഡിഗ്രിയും കൂടിയ താപനില 18 ഡിഗ്രിയുമാണ് പ്രതീക്ഷിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിലും ക്രമേണ തണുപ്പ് കുറഞ്ഞുവരും. കുവൈത്ത് ശൈത്യകാലത്തിൽനിന്ന് മിത ശീതോഷ്ണത്തിലേക്ക് വഴിമാറുന്നതിെൻറ ലക്ഷണമായാണ് ഇതിനെ വിലയിരുത്തുന്നത്.
കുവൈത്ത് ഉൾപ്പെടെ മേഖലയിൽ വസന്തം തിരിച്ചെത്തുന്നതിെൻറ മുന്നോടിയായുള്ള പ്രതിഭാസങ്ങൾക്കാണ് ഇനി സാക്ഷ്യം വഹിക്കുക. അടുത്ത മാസത്തിെൻറ ആരംഭത്തോടെതന്നെ രാജ്യം വസന്തത്തിലേക്ക് നീങ്ങുന്നതിെൻറ ലക്ഷണങ്ങൾ പ്രകടമാകും. ഇതോടെ പകലിലെ കൂടിയ ചൂട് 18-20 ഡിഗ്രിയും രാത്രിയിലേത് 7-10 ഡിഗ്രികൾക്കും ഇടയിലാകും. കൂടാതെ മണിക്കൂറിൽ 10-35 കിലോമീറ്റർ വേഗത്തിൽ വടക്കു പടിഞ്ഞാറൻ കാറ്റടിക്കാൻ ഇടയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.