സൗദി, കുവൈത്ത് സംയുക്ത എണ്ണ ഖനനം ട്രയൽ ഫെബ്രുവരി 25 മുതൽ
text_fieldsകുവൈത്ത് സിറ്റി: അതിർത്തി പ്രദേശത്തെ ന്യൂട്രൽ സോണിൽ സംയുക്ത എണ്ണ ഖനനത്തിന് കുവൈ ത്തും സൗദിയും മുന്നൊരുക്കം ആരംഭിച്ചു. ഫെബ്രുവരി 25ന് ട്രയൽ ഉൽപാദനം ആരംഭിക്കുമെന്ന ാണ് റിപ്പോർട്ട്. പൈപ്ലൈനും മറ്റു സംവിധാനങ്ങളും സ്ഥാപിക്കുന്ന പണി ഇതിനകം ആരംഭിച്ചിട്ടുണ്ട്. പ്രതിദിനം 10,000 ബാരൽ പെട്രോളിയം ആവും ഫെബ്രുവരി അവസാനം ട്രയൽ ആയി ഉൽപാദിപ്പിക്കുക. മാർച്ചിൽ 10,000 ബാരൽ കൂടി വർധിപ്പിക്കും. ആറുമാസം കൊണ്ട് ക്രമേണ വർധിപ്പിച്ച് പ്രതിദിനം 80,000 ബാരൽ എത്തിക്കാനാണ് പദ്ധതി. ഒരുവർഷം കൊണ്ട് ഖഫ്ജിയിൽ 1,75,000 ബാരൽ ആയും വഫ്റയിൽ 1,45,000 ബാരൽ ആയും പ്രതിദിന ഉൽപാദനം ഉയർത്താൻ കഴിയുമെന്ന് അധികൃതർ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഖഫ്ജിയിൽ 2014 ഒക്ടോബറിലും വഫ്റയിൽ 2015 മേയിലുമാണ് ഉൽപാദനം നിർത്തിയത്. നാലരവർഷത്തിന് ശേഷമാണ് സൗദിയിലെ ഖഫ്ജി, കുവൈത്തിലെ വഫ്ര എണ്ണപ്പാടങ്ങൾ ഉൾപ്പെടുന്ന അതിർത്തി പ്രദേശത്തെ ‘ന്യൂട്രൽ സോൺ’ എന്നറിയപ്പെടുന്ന ഭാഗത്ത് സംയുക്ത എണ്ണ ഖനനം പുനരാരംഭിക്കാനൊരുങ്ങുന്നത്. 5770 ചതുരശ്ര കിലോമീറ്റർ ഭാഗമാണ് ന്യൂട്രൽ സോൺ ആയി കണക്കാക്കുന്നത്. 1922ൽ ഉഖൈർ കൺവെൻഷനിൽ അതിർത്തി നിർണയിച്ചപ്പോൾ ഇൗ ഭാഗം അങ്ങനെ നിർത്തുകയായിരുന്നു. പ്രതിദിനം അഞ്ചുലക്ഷം ബാരൽ എണ്ണ ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഇവിടത്തെ റിഫൈനറി. ഡിസംബർ 24ന് കുവൈത്തിലെത്തിയ സൗദി ഉൗർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ ആലു സഉൗദും കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹും ഖനനം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കരാറിൽ ഒപ്പിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
