അവധിക്കുവന്ന അവിദഗ്ധ തൊഴിലാളികളെ ഫിലിപ്പീൻസ് തിരിച്ചയക്കുന്നില്ല
text_fieldsകുവൈത്ത് സിറ്റി: അവധിക്കുവന്ന അവിദഗ്ധ തൊഴിലാളികളെ ഫിലിപ്പീൻസ് കുവൈത്തിലേക് ക് തിരിച്ചയക്കുന്നില്ലെന്ന് റിപ്പോർട്ട്. ജീനെലിൻ പഡേണൽ വില്ലാവെൻഡെ എന്ന ഗാർഹിക ത്തൊഴിലാളി കൊല്ലപ്പെട്ടതിനെ തുടർന്ന് ജനുവരി 15 മുതലാണ് ഫിലിപ്പീൻസ് കുവൈത്തില േക്ക് തൊഴിലാളികളെ അയക്കുന്നത് നിർത്തിയത്. പുതുതായി ഗാർഹികത്തൊഴിലാളികൾ, കരാർ തൊഴിലാളികൾ, വിദഗ്ധ തൊഴിലാളികൾ, പ്രഫഷനലുകൾ എന്നിവരെ കുവൈത്തിലേക്ക് അയക്കില്ലെന്നായിരുന്നു പ്രഖ്യാപനം. നിലവിൽ കുവൈത്തിൽ ജോലി ചെയ്യുന്ന ഫിലിപ്പീൻസ് തൊഴിലാളികളെ തിരിച്ചുവിളിക്കാൻ തീരുമാനിച്ചില്ലെന്നും അധികൃതർ വ്യക്തമാക്കി. അവധിക്ക് നാട്ടിലുള്ള തൊഴിലാളികൾക്ക് അതേ തൊഴിലുടമയുടെ കീഴിലേക്ക് വരുന്നതിന് തടസ്സമില്ലെന്നും ഫിലിപ്പീൻസ് ലേബർ സെക്രട്ടറി സിൽവസ്റ്റർ ബെല്ലോ ഒപ്പിട്ട ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ, അവധിക്ക് വന്ന അവിദഗ്ധ തൊഴിലാളികളെ തിരികെ വരാൻ അനുവദിക്കുന്നില്ലെന്നാണ് പുതിയ വിവരങ്ങൾ.
പ്രയാസങ്ങളില്ലാതെ കുവൈത്തിൽ ജോലി ചെയ്തിരുന്ന നിരവധി ഫിലിപ്പിേനാ തൊഴിലാളികൾ ഇതിെൻറ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
ഒേട്ടറെപ്പേർ സമൂഹ മാധ്യമങ്ങളിലൂടെ പ്രതിഷേധം അറിയിച്ചു. ഒറ്റപ്പെട്ട സംഭവത്തിെൻറ പേരിൽ തങ്ങളുടെ ജീവിതമാർഗം അടക്കരുതെന്നും തങ്ങൾക്ക് കുവൈത്തിൽ പ്രയാസമില്ലെന്നുമുള്ള രീതിയിലാണ് പ്രതികരണം. തൊഴിലാളിയുടെ മരണവുമായി ബന്ധപ്പെട്ട് സ്പോൺസറായ കുവൈത്ത് പൗരനെയും ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തിവരുകയാണ്. ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥനായ സ്വദേശി സ്പോൺസർ തന്നെയാണ് ഇവരെ അവശനിലയിൽ ആശുപത്രിയിലെത്തിച്ചത്. എന്നാൽ, പരിശോധനയിൽ ഇവർക്ക് മർദനമേറ്റതായി കണ്ടെത്തിയതോടെയാണ് പൊലീസ് കേസെടുക്കുകയും വീട്ടുടമസ്ഥരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.