അനധികൃതമായി ഡ്രോൺ പറത്തിയ സംഭവത്തിൽ അന്വേഷണം
text_fieldsകുവൈത്ത് സിറ്റി: രണ്ട് സ്ഥലത്ത് അനധികൃതമായ ഡ്രോൺ പറത്തിയ സംഭവത്തിൽ ആഭ്യന്തര മ ന്ത്രാലയം അന്വേഷണം ആരംഭിച്ചു. സബ്ബിയ, അൽ സിദ്ദീഖ് ഭാഗങ്ങളിലെ തന്ത്രപ്രധാന സ്ഥലങ്ങ ൾക്ക് സമീപമാണ് കാമറ ഘടിപ്പിച്ച ഡ്രോൺ കഴിഞ്ഞ ദിവസം പറത്തിയത്. മേഖലയിലെ സംഘർഷ സാഹചര്യത്തിൽ ഡ്രോൺ പറത്തലിലെ ആഭ്യന്തര മന്ത്രാലയം അതിഗൗരവത്തിലാണ് കാണുന്നത്. ഡ്രോണുകളുടെ വിൽപനക്ക് ആഭ്യന്തര മന്ത്രാലയം പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനിരിക്കുകയാണ്. സാധാരണ ജനങ്ങൾക്ക് ഉപയോഗിക്കാവുന്ന ഡ്രോണുകളുടെ തരം, വേഗം, ഉയരം എന്നിവ സംബന്ധിച്ചും ആഭ്യന്തര മന്ത്രാലയം പ്രത്യേക നിയന്ത്രണങ്ങൾ കൊണ്ടുവരും. ഇറക്കുമതി ചെയ്യുന്നവർ ഡ്രോണുകളുടെ ഗുണനിലവാരം, വലുപ്പം എന്നിവ കസ്റ്റംസ് ഡിക്ലറേഷനിൽ പൂരിപ്പിച്ച് നൽകണം.
സാധനം ഇൗ വിവരങ്ങൾക്ക് അനുസരിച്ചുള്ളതല്ലെങ്കിൽ കണ്ടുകെട്ടുകയും ഇറക്കുമതി ചെയ്തയാൾക്കെതിരെ കള്ളക്കടത്തിന് കേസെടുക്കുകയും ചെയ്യും. നേരത്തേ, ഡ്രോണുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയം നൽകിയ കത്തിെൻറ അടിസ്ഥാനത്തിൽ ഇവ കൊണ്ടുവരുന്നതിന് മന്ത്രാലയത്തിെൻറ അനുമതി നിർബന്ധമാക്കി കസ്റ്റംസ് വകുപ്പ് ഉത്തരവിറക്കിയിരുന്നു. റഡാർ നിരീക്ഷണ സംവിധാനമുള്ള ആളില്ലാ വിമാനങ്ങളും മൊബൈൽ ഫോൺകൊണ്ട് നിയന്ത്രിക്കാൻ കഴിയുന്ന ഹെലിക്യാമുകളും നിയന്ത്രണത്തിെൻറ പരിധിയിൽ വരും. ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി റിലേഷൻ ആൻഡ് ഇൻഫർമേഷൻ ഡയറക്ടറേറ്റ് , സിവിൽ ഏവിയേഷൻ ഡിപ്പാർട്മെൻറ് എന്നിവിടങ്ങളിൽനിന്നുള്ള മുൻകൂർ അനുമതിയില്ലാത്ത സാഹചര്യത്തിൽ ഡ്രോണുകൾ വിട്ടുനൽകേണ്ടതില്ലെന്നാണ് കസ്റ്റംസ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.