യുദ്ധഭീതി: കുവൈത്ത് ആറുമാസത്തേക്ക് ഭക്ഷ്യവസ്തുക്കൾ കരുതി
text_fieldsകുവൈത്ത് സിറ്റി: യുദ്ധസാധ്യത കണക്കിലെടുത്ത് കുവൈത്ത് ആറു മാസത്തേക്ക് ഭക്ഷ്യവസ്തു ക്കൾ കരുതി. സഹകരണ സംഘം യൂനിയൻ ചെയർപേഴ്സൺ മിശ്അൽ അൽ സയ്യാർ അറിയിച്ചതാണിത്. ഭാ ഗികമോ പൂർണമോ ആയ യുദ്ധമുണ്ടായാൽ ഭക്ഷ്യക്ഷാമം നേരിടാതിരിക്കാനുള്ള മുൻകരുതൽ ആണ് സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയത്. മറ്റ് അവശ്യ വസ്തുക്കളും കരുതൽ ശേഖരം നടത്തിയിട്ടുണ്ട്. ഇതു കാരണം ജനങ്ങൾ ഭീതിയിലാവേണ്ടതില്ല. യുദ്ധമുണ്ടാവും എന്ന അറിവിെൻറ അടിസ്ഥാനത്തിലല്ല അവശ്യവസ്തുക്കൾ ശേഖരിച്ചത്. ഏതു സാഹചര്യത്തെയും നേരിടാനാവശ്യമായ പൊതുവായ കരുതലിെൻറ ഭാഗമായി എടുത്ത മുൻകരുതൽ മാത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്ത് ആരോഗ്യ മന്ത്രാലയം നേരത്തേതന്നെ ആറുമാസത്തേക്ക് തികയുന്ന എല്ലാവിധ മരുന്നുകളും ചികിത്സാ ഉപകരണങ്ങളും കരുതിയിട്ടുണ്ട്. മേഖലയിലെ സമീപകാല സംഘര്‍ഷത്തിനു മുമ്പുതന്നെ മന്ത്രാലയത്തില്‍ മരുന്നുകള്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് പറഞ്ഞു.
യുദ്ധത്തിന് ഏതെങ്കിലും തരത്തില്‍ സാധ്യതയുണ്ടെങ്കില്‍ എല്ലാ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആവശ്യമായ റേഡിയേഷന് സംരക്ഷണ മരുന്നുകള്‍ വിതരണം ചെയ്യുമെന്നും റേഡിയേഷന് സംരക്ഷണ സെക്ടറുകള്‍ തുടര്‍ന്നു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.