Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്...

കുവൈത്ത് വ്യോമയാന പ്രദർശനം 15 മുതൽ

text_fields
bookmark_border
കുവൈത്ത് വ്യോമയാന  പ്രദർശനം 15 മുതൽ
cancel

കുവൈത്ത് സിറ്റി: ഇൗ വർഷത്തെ കുവൈത്ത് വ്യോമയാന പ്രദർശനം ജനുവരി 15 മുതൽ 18 വരെ നടക്കും. കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ രക്ഷാകർതൃത്വത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് അനുബന്ധമായുള്ള അമീരി എയർപോർട്ടിലാണ് പരിപാടി. വിമാനങ്ങളുടെ അഭ്യാസപ്രകടനങ്ങളും വിമാനങ്ങൾ, ഹെലികോപ്ടറുകൾ, എൻജിൻ, നാവിഗേഷൻ ഉപകരണങ്ങൾ എന്നിവയുടെ പ്രദർശനവുമുണ്ട്. ‘വിഷൻ 2035’ പദ്ധതിയുടെ ഭാഗമായി വിദേശ നിക്ഷേപകരെ ആകർഷിക്കാൻ അധികൃതർ ലക്ഷ്യമിടുന്നു. സെമിനാറുകളും പ്രദർശനങ്ങളും മറ്റു വൈജ്ഞാനിക പരിപാടികളും എയർ ഷോയിലുണ്ട്.

ഏരിയൽ ഷോയുടെ ആദ്യദിനം വി.െഎ.പികൾക്കായും രണ്ടാം ദിവസം മന്ത്രിമാർ, സർക്കാർ വകുപ്പുകൾ, കമ്പനികൾ എന്നിവക്കായും പരിമിതപ്പെടുത്തിയിട്ടുണ്ട്. മൂന്ന്, നാല് ദിവസങ്ങളിലാണ് പൊതുജനങ്ങൾക്ക് ഷോ കാണാൻ അവസരം. പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, അമീരി ദിവാൻ, സിവിൽ ഏവിയേഷൻ വകുപ്പ്, വാർത്താവിനിമയ മന്ത്രാലയം എന്നിവയുടെ സംയുക്ത സഹകരണത്തിലാണ് പരിപാടി. 50,000ത്തോളം ആളുകൾ ഇത്തവണ എയർ ഷോ കാണാനെത്തുമെന്നാണ് കണക്കുകൂട്ടൽ. 57 എയർക്രാഫ്റ്റുകൾ ഉൾപ്പെടെ 144 അന്താരാഷ്ട്ര, തദ്ദേശീയ സിവിൽ, മിലിട്ടറി ഏവിയേഷൻ കമ്പനികൾ മേളയിൽ പെങ്കടുക്കും. 2018 ജനുവരിയിലാണ് ഇതിന് മുമ്പ് കുവൈത്ത് വ്യോമയാന പ്രദർശനം നടന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story