Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുൈവത്തിൽ 40,000...

കുൈവത്തിൽ 40,000 വ്യാജ ഉൽപന്നങ്ങൾ പിടികൂടി

text_fields
bookmark_border
കുൈവത്തിൽ 40,000 വ്യാജ  ഉൽപന്നങ്ങൾ പിടികൂടി
cancel
camera_alt????????? ??????????????? ????????????? ???????? ????????????????? ?????? ???????????????

കുവൈത്ത് സിറ്റി: ശുവൈഖ് തുറമുഖ കസ്റ്റംസ് അധികൃതര്‍ 40,000 വ്യാജ ഉൽപന്നങ്ങൾ പിടികൂടി. അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്. 40 അടി കണ്ടെയ്നറിൽ കടല്‍വഴിയാണ് വ്യാജ ബ്രാൻഡുകള്‍ രാജ്യത്തെത്തിയതെന്നും രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി. ഫോണുകള്‍, ബാഗുകള്‍, വാച്ച്, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, വാഹന സ്പെയർ പാർട്സുകൾ തുടങ്ങിയവയാണ് പിടികൂടിയത്. യാഥാർഥ ബ്രാൻഡ് ഉൽപന്നങ്ങൾ സംരക്ഷിക്കുന്നതിെൻറ ഭാഗമായി ഇത്തരം വ്യാജ ഉൽപന്നങ്ങൾ രാജ്യത്തിലേക്ക് കടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കസ്റ്റംസ് അഡ്മിനിസ്‌ട്രേഷന്‍ ജനറല്‍ കൗണ്‍സില്‍ മേധാവി ജമാല്‍ അല്‍ ജലാവി വ്യക്തമാക്കി.

പേറ്റൻറുമായി ബന്ധപ്പെട്ട പ്രാദേശിക അന്തര്‍ദേശീയ നിയമങ്ങള്‍ പാലിക്കാത്ത നിരവധി വ്യാജ സാധനങ്ങള്‍ വില്‍ക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് വാണിജ്യ വ്യവസായ വകുപ്പ് അധികൃതര്‍ ജാഗ്രതയിലാണ്. രാജ്യത്ത് ട്രേഡ് മാർക്ക് മോഷണം സംബന്ധിച്ച് നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. ഇതിന് രാജ്യത്തെ നിയമവ്യവസ്ഥ അനുസരിച്ച് ഒന്നുമുതൽ മൂന്നുവർഷം വരെ തടവ് ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story