നോൺ ഇൻവർട്ടർ എ.സി ഇറക്കുമതിയും വിൽപനയും നിരോധിച്ചേക്കും
text_fieldsകുവൈത്ത് സിറ്റി: ഉൗർജ സംരക്ഷണത്തിന് സംവിധാനമില്ലാത്ത നോൺ ഇൻവർട്ടർ എയർ കണ്ടീഷ നറുകളുടെ ഇറക്കുമതിയും വിൽപനയും നിരോധിക്കാൻ ജല, വൈദ്യുതി മന്ത്രാലയം വാണിജ്യമന ്ത്രാലയത്തോട് ആവശ്യപ്പെട്ടു. 2020 സെപ്റ്റംബറോടെ നോൺ ഇൻവർട്ടർ എയര്‍ കണ്ടീഷനിങ് യൂനിറ്റുകള്‍ നിരോധിക്കാനാണ് ജലവൈദ്യുതി മന്ത്രാലയം അപേക്ഷ സമര്‍പ്പിച്ചത്. സാധാരണ എ.സിയും ഇന്‍വര്‍ട്ടര്‍ എ.സിയും തമ്മിലുള്ള പ്രധാന വ്യത്യാസം അതിെൻറ കമ്പ്രസറിെൻറ പ്രവര്‍ത്തനത്തിലുള്ള വ്യത്യാസമാണ്. സാധാരണ എ.സിയില്‍ മുറി ആവശ്യത്തിന് തണുത്തുകഴിഞ്ഞാല്‍ കംപ്രസര്‍ താനെ ഓഫാകും. മുറിയിലെ തണുപ്പ് കുറയുമ്പോള്‍ വീണ്ടും കംപ്രസര്‍ ഓണ്‍ ആയി തണുപ്പ് കൂടുന്നതുവരെ പ്രവര്‍ത്തിക്കും. ഇങ്ങനെ ഒരേപോലെ പൂർണ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതിന് വൈദ്യുതി ചെലവ് കൂട്ടും.
അതേസമയം, ഇന്‍വര്‍ട്ടര്‍ എ.സിയില്‍ മുറി നിശ്ചിത അളവില്‍ തണുത്തുകഴിഞ്ഞാല്‍ കംപ്രസര്‍ പൂര്‍ണമായി ഓഫാകുന്നതിന് പകരം ചെറുതായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും. അങ്ങനെ മുറിയിലെ തണുപ്പ് നിലനില്ക്കുന്നു. ഇത് കാരണം കംപ്രസര്‍ വീണ്ടും ഓണായി തണുപ്പിക്കേണ്ടി വരുന്നില്ല. ഇത് വൈദ്യുതി ഉപയോഗം ഗണ്യമായി കുറക്കാന്‍ സഹായിക്കുന്നു. സാധാരണ എ.സിയെ അപേക്ഷിച്ച് ഇന്‍വര്‍ട്ടര്‍ എ.സി ഉപയോഗിക്കുമ്പോള്‍ ഏകദേശം 30 മുതൽ 35 ശതമാനത്തോളം വൈദ്യുതി ലഭിക്കാനാവും. കുവൈത്തിൽ വേനൽക്കാലത്ത് മൊത്തം വൈദ്യുതി ഉപഭോഗത്തിെൻറ 70 ശതമാനവും എയർ കണ്ടീഷനറുകൾക്കാണ് ചെലവാകുന്നത്. തണുപ്പുകാലത്ത് ഇത് 30 ശതമാനം വരും. അതായത് വേനലിൽ രാജ്യത്ത് ഒാരോ മാസവും 7000 മെഗാവാട്ട് വൈദ്യുതി എ.സികൾക്ക് മാത്രം വേണ്ടിവരുന്നു. ഇത് ഗണ്യമായി കുറക്കാൻ പുതിയ നീക്കം സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.