Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇവരുടേത് ജീവിക്കാനുള്ള...

ഇവരുടേത് ജീവിക്കാനുള്ള മരണപ്പാച്ചിൽ...

text_fields
bookmark_border
ഇവരുടേത് ജീവിക്കാനുള്ള മരണപ്പാച്ചിൽ...
cancel
camera_alt?????????? ???????????? ????? ????????????????????? ?????????? ?????????????

കുവൈത്ത് സിറ്റി: ബൈക്കുകളിൽ ഭക്ഷണം വിതരണം ചെയ്യുന്ന ഡെലിവറി ബോയ്സിെൻറ മരണപ്പാ ച്ചിൽ അപകടഭീഷണി ഉയർത്തുന്നു. ഡെലിവറി ബോയ്സ് അപകടത്തിൽപെട്ടത് സംബന്ധിച്ച കൃത്യമായ സ്റ്റാറ്റിസ്റ്റിക്സ് ലഭ്യമല്ല. അതേസമയം, ബൈക്ക് അപകടങ്ങൾ പത്തുവർഷത്തിനിടെ കുത്തനെ ഉയർന്നിട്ടുണ്ട്. ബൈക്കപകടം മുൻകാലത്തെ അപേക്ഷിച്ച് കൂടുതൽതന്നെയെന്ന് ആശുപത്രി അധികൃതരും സാക്ഷ്യപ്പെടുത്തുന്നു. ചൂടോടെ ഭക്ഷണം വീട്ടിലും ഒാഫിസിലും എത്തിച്ചുനൽകുന്ന റസ്റ്റാറൻറുകളുടെ ശൃംഖല അടുത്തിടെ സജീവമാണ്. വെബ്സൈറ്റ് വഴിയും മൊബൈൽ ഫോൺ ആപ്ലിക്കേഷൻ വഴിയും ഒാർഡർ ചെയ്യാം. തലബാത്തിൽ മാത്രം 2200ലേറെ റെസ്റ്റാറൻറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഡെലിവറി സ്റ്റാഫിന് കാറുകൾ നൽകുന്ന വൻകിട റസ്റ്റാറൻറുകളും ഉണ്ട്. പൊതുവെ ഡെലിവറി ജീവനക്കാരുടെ ശമ്പളം ആകർഷകമല്ല. നല്ല സർവിസിന് ഉപഭോക്താക്കൾ നൽകുന്ന കമീഷനാണ് ആശ്വാസം. ഭക്ഷണം ചൂടോടെ ഏറ്റവും വേഗത്തിൽ എത്തിക്കുന്നത് ഉപഭോക്താക്കളുടെ തൃപ്തി വർധിപ്പിക്കും. തൃപ്തരല്ലാത്ത ഉപഭോക്താക്കൾ ആപ്ലിക്കേഷനിൽ റേറ്റിങ് താഴ്ത്തും. മുഴുസമയ ഡെലിവറി ജീവനക്കാർക്ക് സ്ഥാപനങ്ങൾ ഇൻഷുറൻസ് ഉറപ്പുവരുത്താറുണ്ട്. പാർട്ട്ടൈം ജീവനക്കാർക്ക് ഇൻഷുറൻസ് പരിരക്ഷയുമില്ല. ഏറ്റവും സമയബന്ധിതമാണ് തങ്ങളുടെ ജോലിയെന്നും സാധനം എത്തിക്കുന്നതിൽ ഒരൽപം വൈകിയാൽ ജോലിതന്നെ നഷ്ടപ്പെടുമെന്നുമാണ് ഡെലിവറി ജീവനക്കാർ പറയുന്നത്. ഉപഭോക്താക്കൾ ബ്ലോക്ക് നമ്പറും സ്ട്രീറ്റ് നമ്പറും തെറ്റിച്ച് പറഞ്ഞ് പലപ്പോഴും സമയം പാഴാവാറുണ്ട്. ഇതും ഒാട്ടപ്പാച്ചിലിന് വേഗതയേറ്റുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story